വാഷിങ്ടണ്‍: ഭാരതവംശജരായ ഒമ്പത് അമേരിക്കക്കാര്‍ യുഎസിലെ ഏറ്റവും ഉയര്‍ന്ന റിസര്‍ച്ച് ഫെല്ലോഷിപ്പ് അവാര്‍ഡ് ജേതാക്കളായി. ആല്‍ഫ്രെഡ് പി. സോളന്‍ ഫൗണ്ടേഷന്റെ പേരിലുള്ള ഈ അവാര്‍ഡ് കാനഡ, യുഎസ് എന്നിവിടങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 126 യുവ ശാസ്ത്രജ്ഞര്‍ക്കാണ് നല്‍കുന്നത്. 50,000 ഡോളറാണ് സമ്മാനം.
നന്ദിനി അമര്‍നാഥ്, പ്രബല്‍ ദത്ത, ശ്യാം ഗെല്ലകോട്ട, ശാന്തനു യാദവ്, ഹേമമാല കരുണാദാസ, നീല്‍ മാന്‍കഡ്, സുരേഷ് നായിഡു, പദ്മിനി, സാന്‍ഡീഗോ, വിവേക് ഷിന്‍ഡേ എന്നീ ഭാരതവംശജരാണ് അപൂര്‍വ്വ നേട്ടത്തിനര്‍ഹരായത്.
കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ബയോളജി, ന്യൂറോസയന്‍സ്, ഓഷ്യന്‍ സയന്‍സ്, ഫിസിക്സ് എന്നീ എട്ട് വിവിധ ശാസ്ത്ര വകുപ്പുകളിലെ മികച്ച കണ്ടുപിടിത്തങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 57 തിരഞ്ഞടുക്കപ്പെട്ട കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള ഗവേഷകര്‍ക്കാണ് സോളന്‍ റിസര്‍ച്ച് ഫെല്ലോസ് അവാര്‍ഡ് ലഭിക്കുന്നത്.
1955ലാണ് സോളന്‍ ഫെല്ലോഷിപ്പ് പുരസ്കാര വിതരണം ആരംഭിച്ചത്. അമ്പത് വര്‍ഷത്തിലേറെയായി പുതിയ തലമുറയ്ക്കു മാതൃകയാക്കാവുന്ന കണ്ടുപിടിത്തങ്ങള്‍ കാഴ്ചവെച്ച ഗവേഷകര്‍ക്കാണ് ഇത് നല്കുവരുന്നതെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് ഡോ. പോള്‍. എല്‍. ജോസ്കൗ അറിയിച്ചു.
സോളന്‍ ഫെല്ലോഷിപ് ജേതാക്കളില്‍ 43 പേര് നൊബേല്‍ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 16 പേര്‍ക്ക് ഗണിത ശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങള്‍ക്കായുള്ള പ്രത്യേക അവാര്‍ഡും, 65 പേര്‍ക്ക് ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്ക്കാരവും 14 പേര്‍ക്ക് സാമ്പത്തിക ശാസ്ത്ര അവാര്‍ഡായ ജോണ്‍ ബേയ്റ്റ്സ് ക്ലര്‍ക്ക് മെഡലും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: