ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രി അസംഖാനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തതില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.
നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം. ബറേലി ജില്ലയിലെ വുഡ്റോ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിക്കി ഖാന് കഴിഞ്ഞ ദിവസം രാംപൂരിലെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, മന്ത്രിക്കെതിരായ പരാമര്‍ശം അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാവുന്നതാണെന്നും യുപി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, ഇത്തരം അറസ്റ്റുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും അധികാര ദുര്‍വിനിയോഗമാണ് യുപി സര്‍ക്കാര്‍ നടത്തിയതെന്ന് പരാതിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: