ഗൗണീഭക്തിയുടെ ഏഴാമത്തെ അംഗമായിട്ടാണ് ദാസ്യത്തെ കണക്കാക്കിയിരിക്കുന്നത്. ദാസന്റെ ഭാവമാണ് ദാസ്യം. അതിന് ‘ദാസനായിരിക്കുക’ എന്ന് മലയാളത്തിലര്ത്ഥം പറയാം.
”ദാസൃ ദാനേ” എന്ന ധാതുവില്‍നിന്നുണ്ടായ ദാസശബ്ദത്തിന് വില്ക്കപ്പെട്ടവന്, അടിമ, എന്നാണര്‍ത്ഥം. അതിനാല്‍ ഇൗശ്വരന്റെ അടിമയായിരിക്കുന്ന എന്ന് പറയാവുന്നതാണ്.
അടിമത്തം ഏറ്റവും നിന്ദ്യമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതില്ലാതാക്കുവാന്‍ എല്ലാവരും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. ആ നിലയ്ക്ക് ഈശ്വരന്റെ അടിമയായിരിക്കുന്നതു ശരിയാണോ? അതുകൊണ്ട് സ്വാതന്ത്ര്യമെന്ന പേരിലറിയപ്പെടുന്ന മുക്തി ലഭിക്കുമോ? എന്നും മറ്റും ചോദിക്കുന്നവരുണ്ട്.
അടിമത്തം നിന്ദ്യവും ദുഃഖകരവും തന്നെ. പക്ഷേ, ഈശ്വരന്റെ അടിമയായിരിക്കയെന്നതു പരമാനന്ദപ്രദവും സ്വതന്ത്രവുമാണ്. ആ അടിമത്തനില ഈശ്വരന് വരുത്തിവെച്ചതല്ല, ഭക്തന് സ്വയം സ്വീകരിക്കുന്നതാണ്. മറ്റൊരു മാര്‍ഗവും കാണാതെ പരവശനായി അടിമത്തത്തില്‍ എത്തിച്ചേരുന്നതാണ് ദുഃഖകാരണം. അങ്ങനെയുള്ള ദാസ്യം ഇല്ലാതാക്കേണ്ടതും അതിനുവേണ്ടി പരിശ്രമിക്കേണ്ടതും അത്യന്താപേക്ഷിതമാകുന്നു. ശാസ്ത്രത്തില്‍ പതിനഞ്ചുതരത്തില് ദാസന്മാരെക്കുറിച്ചു പ്രതിപാദിക്കുന്നു.
”ഗൃഹജാതസ്തഥാ ക്രീതോ
ലബ്ധോ ദായാദുപാഗതഃ
അന്നകാലഭൃതസ്തദ്വ-
ദാഹിതഃ സ്വാമിനാ ച യഃ
മോചിതോ മഹതശ്ചര്ണ്ണാദ്
യുദ്ധേ പ്രാപ്തഃ പണേ ജിതഃ
തവാഹമിത്യുപഗതഃ
പ്രവൃജ്യാവാസിതഃ കൃതഃ
ഭക്തദാസശ്ച വിജ്ഞേയ-
സ്തഥൈവ ബഡവാകൃതഃ
വിക്രേതാ ചാത്മനഃ ശാസ്രേത
ദാസാഃ പഞ്ചദശ സ്മൃതാഃ”
ഈ പ്രമാണമനുസരിചച് 1. വീട്ടിലുള്ള ദാസിയിലുണ്ടായവന്. 2. വിലയ്ക്കു വാങ്ങിയവന്. 3. സമ്മാനമായി ലഭിക്കപ്പെട്ടവന്. 4. ദായക്രമനുസരിച്ച് വന്നുചേര്‍ന്നവന്‍. 5. ദുര്ഭിക്ഷകാലത്ത് ആഹാരം കൊടത്തു രക്ഷിക്കപ്പെട്ടവന്. 6. യജനമാനനാല് ബന്ധിക്കപ്പെട്ടവന് 7. വലിയ കടത്തില്‍നിന്ന് വേര്പ്പെടുത്തപ്പെട്ടവന്. 8. യുദ്ധത്തില്‍ കീഴടങ്ങിയവന്. 9. ചൂതുകളി മുതലായവകളില്‍ തോറ്റു പണയമായിത്തീര്ന്നവന്. 10. ‘ഞാന്‍ അങ്ങയുടെ ഭൃത്യനാ’ണെന്നു പറഞ്ഞു സ്വയമേ അടിമത്തം വരിച്ചവന്‍. 11. സന്ന്യാസാശ്രമത്തില്നിന്നു ഭ്രഷ്ടനായവന്‍. 12. ഏതോ കാരണവശാല്‍ ഒരു കാലഘട്ടം വരെ അടിമത്തം വരിച്ചു ഭൃത്യനായി കഴിയുന്നവന്.
13. സുഭിക്ഷകാലത്തും ആഹാരത്തിനുവേണ്ടി ദാസ്യം അംഗീകരിച്ചവന്. 14. ഒരാളുടെ ദാസിയെ വിവാഹം കഴിക്കുന്നതിനുവേണ്ടി ദാസനായിത്തീരുന്നവന്. 15.തന്നത്താന്‍ വില്ക്കപ്പെട്ടവന്.
ഇങ്ങനെയാണ് പതിനഞ്ചു വിധത്തിലുള്ള ദാസന്മാര്. ഇവരെല്ലാം മാനവസമൂഹത്തിലുള്ള സ്വാമിത്വത്തേയും ദാസ്യത്തേയുമാണ് കാണിക്കുന്നത്. ഈ ദാസന്മാരില് ഭൂരിഭാഗവും അസ്വതന്ത്രന്മാരും ബലാല്ക്കാരേണ അടിമകളാക്കപ്പെട്ടവരുമാണ്.
എന്നാല്‍ ചില മഹാപുരുഷന്മാരുടെ മഹത്ത്വവും ഗുണപൗഷല്യവും കണ്ട് അവരുടെ ദാസനായിരിക്കുന്നത് തന്റെ സകലവിധ ഉല്‍ക്കര്‍ഷത്തിനും നിദാനമായിത്തീരുമെന്നു കരുതി ദാസഭാവമംഗീമിത്യുപഗതഃ” (ഞാനങ്ങയുടെ ഭൃത്യനാണെന്നു പറഞ്ഞ് സ്വയമെ അടിമത്തം വരിച്ചവന്‍)എന്നു പ്രസ്തുത ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നത്. അവര്‍ ദുഃഖിതരല്ല, ശുഭേച്ഛുക്കളും സ്വയമേറ്റെടുത്ത ദാസ്യത്തില്‍ സംതൃപ്തരുമാണ്.
അങ്ങനെയുള്ള ശുഭേച്ഛുക്കളെപ്പോലെ സജ്ജനസംസര്‍ഗ്ഗംകൊണ്ടും ശാസ്ത്രപരിചയംകൊണ്ടും ഈശ്വരമാഹാത്മ്യമറിഞ്ഞ് അദ്ദേഹത്തെ തന്റെ പ്രഭുവായും തന്നെ അദ്ദേഹത്തിന്റെ എളിയ ദാസനായും സങ്കല്പിച്ച് ആ നിശ്ചയത്തോടുകൂടി തന്റെ സകലവിധ പ്രവൃത്തിത്തികളും ഈശ്വര പ്രസാദത്തിനുവേണ്ടി നിര്വ്വഹിക്കുന്നവനാണ് ഈശ്വരദാസന്.
അയാള്‍ക്കു സ്വന്തമായി യാതൊരുകാര്യവും നിര്വ്വഹിക്കുവാനില്ല. പ്രഭുവിന്റെ ഹിതം തന്റെ ഹിതം എന്നാണയാളുടെ നിശ്ചയം. ശ്രീ ഹനുമാന് അങ്ങനെയുള്ള ദാസഭക്തനായിരുന്നു എന്ന് പുരാണേതിഹാസങ്ങളില്‍നിന്ന് നമുക്കു മനസ്സിലാക്കാവുന്നതാണല്ലോ.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: