കൊച്ചി: മാതാ അമൃതാനന്ദമയീദേവിയുടെ പിതാവ് വി.സുഗുണാനന്ദന്റ അനുസ്മരണാര്‍ത്ഥം നല്കി വരുന്ന കഥകളി പുരസ്ക്കാരം പ്രശസ്ത കഥകളി ആചാര്യനും അദ്ധ്യാപകനുമായ കലാമണ്ഡലം വാസു പിഷാരടിക്ക് നല്കി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ അനുസ്മരണ സമ്മേളനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. കഥകളി ഇന്നു അന്യം നിന്നു പോകുന്ന കലാരൂപമായി മാറിക്കഴിഞ്ഞു. കഥകളിയെ പരിപോഷിപ്പിക്കാന്‍ വേണ്ടസഹകരണം എല്ലാ ഭാഗത്തു നിന്നും ഉണ്ടാകണമെന്നു സി.എന്‍.രാമചന്ദ്രന് നായര്‍ പറഞ്ഞു
മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, ഡോ:പ്രതാപന്‍നായര്‍, നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ.ജോസ് ഐഎഎസ,് ധീവരസഭ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ.രാധാക്യഷ്ണന്, കെ.വി.ഹനീഫ, ഹരിദാസ് തമ്പുരാന്, ഡോ:സഭാപതി, എറണാകുളം അഡീ.ജില്ലാ മജിസ്ട്രേറ്റ് ബി.രാമചന്ദ്രന്, കൗണ്‍സിലര്‍ എം.പി. മഹേഷ്കുമാര്‍, എംആര്‍എസ് മേനോന്, പി.കെ.സുധാകരന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് ഫാക്ട് പത്മനാഭനും സംഘവും കഥകളി അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: