ആലപ്പുഴ: രാജ്യാന്തര മണല്‍ ശില്പോത്സവം ഏപ്രില്‍ 18 മുതല്‍ 26 വരെ ആലപ്പുഴ ബീച്ചില്‍ നടക്കും. ഒറീസയ്ക്ക് ശേഷം മറ്റൊരു സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ബൃഹത്തായ മണല്‍ ശില്പോത്സവവും മത്സരവും അരങ്ങേറുന്നത്. ഭാരതത്തിനകത്തും പുറത്തുമുള്ള നൂറോളം കലാകാരന്മാര് അണിനിരക്കും.
പ്രമുഖ മണല്‍ ശില്പി സുദ്രശന് പട്നായിക് നേതൃത്വം നല്‍കും. സംസ്ഥാന ടൂറിസം വകുപ്പും സഫ ഫൗണ്ടേഷനും സംയുക്തമായാണ് മണല്‍ ശില്പോത്സവം സംഘടിപ്പിക്കുന്നത്. ബീച്ചിലെ അഞ്ചേക്കര്‍ കടലോരമാണ് ശില്പ വിരുന്നിന് വേദിയാകുക. വിദേശ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ഈ കലാരൂപത്തിന് വിനോദസഞ്ചാര മേഖലയിലും സ്വാധീനം ചെലുത്താനാകും.
സംസ്ഥാനത്തെ വിവിധ ഫൈന്‍ ആര്‍ട്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ശില്പോത്സവത്തില് സംഗീതസന്ധ്യകളും അരങ്ങേറും. പരിപാടിയുടെ ലോഗോ പ്രകാശനം ശില്പി വത്സന് കൊല്ലേലിക്ക് നല്കി കെ.സി. വേണുഗോപാല്‍ എംപി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: