അമ്പലപ്പുഴ: മോദി ഭരണത്തിന്റെ ഗുണം അനുഭവിക്കുന്നത് പട്ടികജാതി പിന്നോക്ക ജനവിഭാഗങ്ങളാണെന്ന് പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ. എല്‍. മുരുകന്. പട്ടികജാതിമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദളിത് കോളനികളില്‍ ബിജെപി അംഗത്വ പ്രചരണം നടത്തുന്നതിന്റെ ഉദ്ഘാടനം തകഴി തെന്നടിയിലെ മാവല്ലായ്ക്കല് കോളനിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട ദളിത് വിഭാഗങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ജന്‍ധന്‍ യോജന പദ്ധതി മോദി ഭരണത്തിന്റെ നേട്ടമാണ്. അറുപത് വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസുകാര്‍ക്ക് സാധിക്കാതിരുന്ന സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ നാട് ശുചിത്വത്തിലേക്ക് നീങ്ങി. ദലിത് വിഭാഗങ്ങളെ മറ്റുള്ളവര്‍ക്കൊപ്പം എത്തിക്കുവാന്‍ 20,000 കോടി രൂപയാണ് ചെറുകിട വ്യവസായ സംരംഭം തുടങ്ങുവാന്‍ മാറ്റിവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തകഴി തെന്നടിയിലെ കോളനിയില്‍ നിരവധി വീടുകള്‍ സന്ദര്‍ശിച്ച് ഇടതുവലതു മുന്നണികളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ബിജെപിയില്‍ അംഗത്വം നല്കി.
പിന്നീട് പട്ടികജാതി വിഭാഗങ്ങളുടെ പേരില്‍ വോട്ടു വാങ്ങി എംഎല്‍എമാരായിട്ടും ഇവരെ അവഗണിക്കുന്ന സംസ്ഥാനത്തെ 16 പട്ടികജാതി-വര്‍ഗ എംഎല്‍എമാര്‍ക്ക് അമ്പലപ്പുഴ പോസ്റ്റ് ഓഫീസില്‍ നിന്നും പ്രതിഷേധ സൂചകമായി കത്തുകള്‍ അയച്ചു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന് എന്നിവര്‍ക്കൊപ്പമാണ് മുരുകന് എത്തിയത്. ഇന്ന് എറണാകുളത്ത് കുന്നത്തുനാട് പിണര്‍മുണ്ട കോളനിയില്‍ സമ്പര്‍ക്കം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: