തിരുവനന്തപുരം: ക്ഷയരോഗാണുക്കളെ കണ്ടെത്തിയതിന്റെ നൂറാം വാര്‍ഷികം 24 ന് ക്ഷയരോഗദിനമായി ലോകമെമ്പാടും ആചരിച്ചുവരുന്നു. അടുത്തിടെ നടത്തിയ പഠനത്തില്‍നിന്ന് ഭാരതത്തില്‍ 12 ലക്ഷം രോഗികള്‍ ഉള്ളതായി കണ്ടെത്തി. 9 ലക്ഷത്തോളം രോഗികള്‍ ഇനിയും രോഗനിര്‍ണയം നടത്താത്തവരായുണ്ട്.
15 വര്‍ഷത്തോളമായി ക്ഷയരോഗ നിവാരണ പരിപാടി സജീവമായതിനാല്‍ ക്ഷയരോഗികള്‍ കുറഞ്ഞു. കൃത്യമായി മരുന്നുകഴിക്കാത്ത രോഗികള്‍ പുതിയ 10 രോഗികളെ സൃഷ്ടിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്ഷയരോഗനിയന്ത്രണത്തില് കേരളം ബഹുദൂരം മുന്നിലാണ്. കേരളത്തില്‍ ക്ഷയരോഗനിയന്ത്രണത്തില് ആയുര്‍വേദം, ഹോമിയോ ചികിത്സാരീതികളുടെ പങ്ക് ശഌഘനീയമാണ്.
വര്‍ദ്ധിച്ചുവരുന്ന പ്രമേഹം, പുകയില ഉപയോഗം, മദ്യപാനം, അന്യസംസ്ഥാന തൊഴിലാളികള്‍, ആന്റി ബയോട്ടിക്കുകളുടെ അമിതോപയോഗം തുടങ്ങിയവ ക്ഷയരോഗനിയന്ത്രണത്തിലെ പ്രധാന വെല്ലുവിളികളാണ്. ക്ഷയരോഗ നിയന്ത്രണത്തിനായി അടുത്ത വര്‍ഷം പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്കരിക്കുമെന്ന് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റിലെ ഡോ.എസ്.ജയശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി ഭാരതത്തില്‍ ആദ്യമായി ആരംഭിക്കുന്ന ശ്വാസകോശാരോഗ്യത്തിന് പ്രയോഗിക സമീപനം പദ്ധതിയുടെ പ്രരംഭഘട്ടം തെരഞ്ഞെടുത്ത ബ്ളോക്കുകളില്‍ നടപ്പാക്കുവാന്‍ തീരുമാനിച്ചു. ക്ഷയരോഗചികിത്സ ഇടയ്ക്കുവച്ച് നിര്‍ത്താതിരിക്കാന്‍ ജനപ്രതിനിധികളുടെയും പോലീസിന്റെയും സഹകരണത്തോടെ ചികിത്സാസഹായ യൂണിറ്റുകള്‍ പഞ്ചായത്തുതലത്തില്‍ ഉണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: