കൊളംബോ: ശ്രീലങ്കന്‍ നാവികസേന 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. ഇന്നലെ അര്‍ത്ഥ രാത്രിയിലാണ് തൊഴിലാളികളെ സേന അറസ്റ്റു ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും സേന പിടിച്ചെടുത്തു.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ ലങ്കന്‍ സേന പിടികൂടിയത്. കനകേസന്ദുര, തലൈമാന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
സമുദ്രാതിര്‍ത്തിയെ സംബന്ധിച്ച് ഇന്ത്യാ-ശ്രീലങ്ക മൂന്നാം ഘട്ട ചര്‍ച്ച നടക്കാനിരിക്കുന്നതിനിടയിലാണ് ശ്രീലങ്കന്‍ സേനയുടെ ഭാഗത്തു നിന്നും പുതിയ നീക്കമുണ്ടായിരിക്കുന്നത്. വരുന്ന ചൊവ്വായും, ബുധനും ചെന്നൈല് വെച്ചാണ് ചര്‍ച്ച. മുമ്പ് കഴിഞ്ഞ ജനുവരി 27നും, മെയ് 12നും ഇരു രാജ്യങ്ങളും ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: