കൊച്ചി: മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം സംസ്കാരത്തിന്റെ വിശാലതയെ ഉള്‍ക്കൊള്ളാന്‍ മടികാണിക്കാത്ത ആളായിരുന്നു യൂസഫലി കേച്ചേരിയെന്ന് ഭാരതീയ വിചാരകേന്ദ്രം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സക്കറിയയെ പോലുള്ള ചുരുക്കം ചില സാഹിത്യകാരന്മാരുടെയൊഴികെ സര്‍വാദരം നേടാന്‍ കഴിഞ്ഞ അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായിരിന്നു കവിയെന്ന് വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ. ഭാ. സുരേന്ദ്രന് പറഞ്ഞു.
അംഗീകാരവും അവാര്‍ഡുകളും നേടാന്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്‍ബലം ആവശ്യമില്ലാതതത്ര കവിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. മതസങ്കുചിതവാദികളുടെ നിന്ദയും തന്നെ സ്നേഹിക്കുകയും ആദരിയ്ക്കുകയും ചെയ്യുന്നവരുടെ സ്തുതിയും ഒരേ പുഞ്ചിരിയോടെ സ്വീകരിക്കാനുള്ള സ്ഥിതപ്രജ്ഞത്വവും അദ്ദേഹം നേടിയിരുന്നു.
ഭാരതീയ വിചാരകേന്ദ്രം യശഃശരീരനായ കവിയുടെ വേര്‍പാടിലും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ദുഃഖത്തിലും പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: