തൊടുപുഴ: പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന് അറസ്റ്റില്‍. പാലാ കദളിക്കാട്ടില്‍ പി.ബി രാജു (55) ആണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശിനിയായ ഹരിജന്‍ പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്. പ്രതി തൊടുപുഴ നഗരത്തില്‍ കോസ്മിക് യോഗ ഫൗണ്ടേഷന് എന്ന പേരില്‍ സ്ഥാപനം നടത്തിവരുകയായിരുന്നു. ഇവിടെ യോഗ പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് തൊടുപുഴ ഡിവൈ.എസ്.പി സാബു മാത്യു പറയുന്നതിങ്ങനെ: പീഡനത്തിനിരയായ പെണ്‍കുട്ടി തൊടുപുഴയിലെ യോഗ സെന്ററില്‍ സ്ഥിരമായി യോഗ അഭ്യസിക്കാന്‍ പോകുമായിരുന്നു. ഇടയ്ക്ക് വച്ച് യോഗ ക്ലാസില്‍ പോകാതായയോടെ സംഭവത്തെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിച്ചു. ഇതേത്തുടര്‍ന്ന് യോഗ പഠിപ്പിക്കുന്ന വ്യാജ സിദ്ധന് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. കേസായതോടെ പരാതിക്കാരെ പ്രതി ഭീഷണപ്പെടുത്തി. പരാതി പിന്‍വലിക്കാതായതോടെ ഇയാള്‍ മുങ്ങുകയും ചെയ്തു. ഇന്നലെ കടുത്തുരുത്തിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഒന്‍പതാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള രാജു ആദ്യം പാലാ, നിരമ്പൂര്‍ എന്നീ മേഖലകളില്‍ ഓഡിയോ കാസറ്റ് വില്‍പ്പന നടത്തി ജീവിക്കുകയായിരുന്നു.
പിന്നീട് 2011ല്‍ ഇയാള്‍ സിദ്ധനാണെന്ന് സ്വയം പ്രഖ്യാപിച്ച് താടിയും മുടിയും നീട്ടി യോഗ ക്ലാസ് ആരംഭിച്ചു. തൊടുപുഴയിലാണ് യോഗ ക്ലാസ് ആരംഭിച്ചത്. നാല് വര്‍ഷമായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇയാളുടെ ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: