തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ് ചെയര്മാന് ലാല്‍ വര്‍ഗീസ് കല്പകവാടിക്കെതിരെ ലൈംഗിക ആരോപണം. പരാതിയെത്തുടര്‍ന്ന് കല്പവാടിക്കെതിരെ പീഡനത്തിനും വഞ്ചനയ്ക്കും വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. ഹോര്‍ട്ടികോര്‍പില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയായ യുവതി നല്കിയ പരാതിയിലാണ് രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. അനിലാണ് മറ്റൊരു പ്രതി.
പരാതിയിലെ പരാമര്‍ശങ്ങള്‍ ഇവയാണ്: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റു കൂടിയായ ലാല്‍ വര്‍ഗീസ് കല്പകവാടി ഹോര്‍ട്ടികോര്‍പ് ചെയര്‍മാനായി ചുമതലയേറ്റപ്പോള്‍ നിരവധി പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസുകാരായ നിരവധി പേരില്‍ നിന്ന് പണം വാങ്ങി അവര്‍ക്ക് ജോലി നല്‍കിയതറിഞ്ഞ് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. അനിലിന് വഞ്ചിയൂരുള്ള ഫ്ളാറ്റിലെത്തി അഞ്ചു ലക്ഷം രൂപ കൈമാറി. ബയോഡാറ്റയുമായി വഞ്ചിയൂര്‍ ഫ്ളാറ്റില്‍ എത്തണമെന്ന് പറഞ്ഞപ്പോള്‍ അവിടെ പോയി. ആ സമയം അവിടെയുണ്ടായിരുന്ന ലാല്‍ വര്‍ഗീസ് കല്പകവാടിയും അനിലും ചേര്‍ന്ന് തന്നെ അപമാനിക്കാന്‍ ശ്രമിച്ചു. അഞ്ചു ലക്ഷം രൂപ കൊടുത്തിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു. ഇപ്പോള്‍ ജോലിയുമില്ല പണവുമില്ല എന്ന അവസ്ഥയാണ്. പണം ചോദിക്കുമ്പോള്‍ തന്നെ അപമാനിക്കുകയാണ്. നിരവധി പേരെ ഇവര്‍ ഇതുപോലെ വഞ്ചിച്ചിട്ടുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു.
സംഭവത്തിന് ശേഷം കര്‍ഷക കോണ്‍ഗ്രസ് യോഗത്തിന് പോകാറില്ലെന്നും പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരാതി നല്‍കിയെന്ന് പറയപ്പെടുന്ന യുവതിയെ തനിക്ക് അറിയില്ലെന്നും ലാല്‍ വര്‍ഗീസ് പറഞ്ഞു. കേസടുത്ത വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ അധാര്‍മ്മിക പ്രവര്‍ത്തികള്‍ക്കായി ആരില്‍ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ വ്യക്തിഹത്യ ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: