ഉള്ളില്‍ എന്തുകിട്ടിയാലും പോരാ, പോരാ എന്നുള്ള ഒരു ദാഹം വേറെ എന്തോ ഒന്നിനുവേണ്ടി ബാക്കി നില്‍ക്കുന്നില്ലേ? അതാണു നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യം. അതിനെ തിരിച്ചറിഞ്ഞ് ആശ്രയിക്കൂ. എല്ലാ ദുഃഖങ്ങളും അതോടെ അസ്തമിക്കുകയായി.
നാമെല്ലാം ദുഃഖമോചനം തേടി അലയുകയാണ്. പക്ഷേ ഒരു നിമിഷം ചിന്തിക്കൂ, എന്താണു യഥാര്‍ത്ഥത്തില്‍ ദുഃഖം. നമ്മെ സൃഷ്ടിച്ച്, വളര്‍ത്തി ഈ ഘട്ടത്തിലെത്തിച്ച ആ ആദിമാതാവു നമുക്കായി ഒരു ഉയര്‍ന്ന അര്‍ഹത കല്പിച്ചിരിക്കുന്നു. ഈ അര്‍ഹതയെ, ഉദ്ദേശ്യത്തെ, തിരിച്ചറിഞ്ഞ് അതിലേക്കു കാലെടുത്തുവെക്കുന്നതുവരെ പ്രകൃതി ദുഃഖം തന്നുകൊണ്ട് നമ്മെ ഉള്ളിലേക്കു തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.
ദുഃഖങ്ങിലൂടെ നമ്മെ പീഡിപ്പിക്കുക എന്നതല്ല ആ ശക്തിയുടെ ഉദ്ദേശ്യം. കൂട്ടി തെറ്റു ചെയ്യുമ്പോള്‍ മാതാവു ശാസിക്കാറില്ലേ അതുപോലെ നമ്മുടെ ജന്മോദ്ദേശ്യത്തെ മനസ്സിലാക്കാതെ മറ്റു പലതിന്റെയും പിന്നാലെ അലയുമ്പോള്‍, ഓരോരോ ദണ്ഡനങ്ങള്‍ തന്നുകൊണ്ട് ആ ചൈതന്യം നമ്മോടു പറയുകയാണ്, ഉള്ളിലേക്കു തിരിഞ്ഞുനോക്കൂ, നീ എന്തിനാണു പലതിന്റെയും പുറകെ അലയുന്നത്? ഉള്ളില്‍ എന്തുകിട്ടിയാലും പോരാ, പോരാ എന്നുള്ള ഒരു ദാഹം വേറെ എന്തോ ഒന്നിനുവേണ്ടി ബാക്കി നില്‍ക്കുന്നില്ലേ? അതാണു നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യം. അതിനെ തിരിച്ചറിഞ്ഞ് ആശ്രയിക്കൂ. എല്ലാ ദുഃഖങ്ങളും അതോടെ അസ്തമിക്കുകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: