മനസ്സ് ഹൃദയവുമായി വിഘടിച്ചുനില്‍ക്കുമ്പോള്‍ മാത്രമേ ഗുണങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ. മാനസിക വൃത്തികള്‍ ഉയരുകയുള്ളൂ. വാസയുടെ വിത്തുകള്‍ നാമ്പിടുകയുള്ളൂ. ഹൃദയവേദിയില്‍ സച്ചിദാനന്ദം മാത്രമേ പ്രകാശിക്കൂ.
മനസ്സിനു ഹൃദയവുമായി ബന്ധിക്കാന്‍ പ്രതിബന്ധമുണ്ടാക്കുന്നത് മനസ്സിന്റെ ബഹിര്‍ഗമന വാസനയാണ്. അതായത് ഇന്ദ്രിയാസക്തി. മനസില്‍ ഈശ്വരാഭിലാഷവും വൈരാഗ്യവും വര്‍ദ്ധിക്കുമ്പോള്‍ അത് അന്യവസ്തുക്കളില്നിന്നും പിന്‍വാങ്ങി. അന്തര്‍മുഖത്വം ആര്‍ജ്ജിക്കുകയും ഈശ്വരാഭിമുഖമായി അന്യസ്യുതം പ്രയാണം ആരംഭിക്കുകയും ചെയ്യും ഇതില്‍നിന്നും വ്യക്തമാക്കുന്നത്. ആദ്ധ്യാത്മിക ജീവിതത്തില്‍ വെറും ബുദ്ധിപരമായ തത്വചിന്തയില്‍ പ്രാവീണ്യം നേടുന്നതല്ലാ തീവ്രമായ ഈശ്വരാഭിലാഷവും നശ്വരമായ ലൗകികകാര്യങ്ങളോടുള്ള വിരക്തിയുമാണ് ഗണ്യമായിട്ടുള്ളത് എന്നാണ്.
അന്തഃക്കരണ വ്യക്തികളില്‍ ബുദ്ധിതന്നെയാണു പ്രധാനമെന്നുള്ളതില് തര്‍ക്കമില്ല. ബുദ്ധിമുഖേനയാണ് നിങ്ങള്‍ പരോക്ഷജ്ഞാനം നേടുന്നത്. എന്നാല്‍ മക്കളേ, ഒന്നു ധരിക്കുവിന്‍, ബുദ്ധിയെപോലും അവിദ്യയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആ വിദ്യയെ നശിപ്പിക്കുന്ന വിദ്യ ബുദ്ധിയുടെ സന്തതിയല്ല. അത് സ്വയം പ്രകാശിനവും അതേസമയം സത്യാനുഭൂതിയുമാണ്. ഈ സ്വയംപ്രകാശവും അനുഭൂതിയും സംസിദ്ധമാകാന് ബുദ്ധിപോലും നിഷ്പന്ദമാകേണ്ടതുണ്ട്. പരിക്ഷിത്ത് മഹാരാജാവിന് മോക്ഷപ്രാപ്തി കൈവന്ന കഥാഭാഗം ഓര്‍മ്മ##്ിച്ചുകൊണ്ട് പരാശക്തിമാതാവ് ഇങ്ങിനെ തുടര്‍ന്നു.
പരീക്ഷിത്തിനു മോക്ഷം ലഭിച്ചത് വെറും ശ്രവണശക്തി മുഖേനയാണ്. എന്നാല്‍ ആ മോക്ഷത്തിന് സഹായകമായി വര്‍ത്തിച്ച ശക്തികളും ഘടകങ്ങളും ഏതൊക്കെ ആയിരുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.
തന്റെമേല്‍ പതിച്ച താപസപുത്രന്റെ ശാപം സഫലമാകുമെന്ന് അദ്ദേഹത്തിനു നിശ്ചയമുണ്ടായിരുന്നു. അതിനാല്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈശ്വരസാക്ഷാത്കാരം നേടണമെന്നും അദ്ദേഹം ദൃഡമായി തീരുമാനിച്ചു. ഈശ്വരഭക്തിയും വേണ്ടുവോളമുണ്ടായിരുന്നു. അതോടൊപ്പം ലൗകിക സുഖഭോഗങ്ങളുടെ നശ്വരതയും അറിഞ്ഞിരുന്നു. ഈശ്വരനൊഴികെ ഇഹത്തിലും പരത്തിലും മറ്റൊരു സത്യവസ്തുവില്ലെന്നുള്ള ദൃഡ വിശ്വാസവും കൈമുതലായുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: