സമുദായ നേതാക്കളെ കാണുന്നതില്‍ തെറ്റില്ലെന്നും എല്ലാവരും സമുദായ നേതാക്കളെ കാണാറുണ്ടെന്നും എന്‍എസ്എസ്-എസ്എന്‍ഡിപി നേതാക്കളെ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് നിയമസഭാ സ്പീക്കര്‍ പ്രസ്താവിച്ചിരിക്കയാണല്ലോ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമുദായ പ്രവര്‍ത്തനങ്ങളിലോ മതപരമായ സ്ഥാപനങ്ങളുടെ ഔദ്യോഗിക പദവിയിലോ ഏര്‍പ്പെടാന്‍ പാടില്ലെന്ന ഉത്തരവിറക്കിയ ഒരു സര്‍ക്കാരിലെ സ്പീക്കറാണ് എന്‍.ശക്തന്. നിയമസഭാസ്പീക്കറുള്പ്പെടുന്ന മന്ത്രിമാരും സര്‍ക്കാര്‍ ഖജനാവിലെ ധനം പ്രതിഫലമായി വാങ്ങുന്നവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാതൃകാപരമായി നയിക്കാന്‍ നിയോഗിക്കപ്പെട്ടവരുമാണ്. സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നതിലൂടെ ഈ ഉത്തരവിന്റെ ലംഘനംകൂടിയാണ് ഉണ്ടായിട്ടുള്ളത്. മാത്രമല്ല സര്‍ക്കാര്‍ സാമുദായിക ലിസ്റ്റിലെ എട്ടാം പട്ടികയിലുള്‍പ്പെടുന്ന 68-ല്‍ പരം വരുന്ന ഹിന്ദു ന്യൂനപക്ഷ സമുദായ നേതാക്കളെ സന്ദര്‍ശിക്കാന്‍ സ്പീക്കര്‍ തയാറായിട്ടില്ല എന്നതും അദ്ദേഹത്തിന്റെ ഇത്തരം സന്ദേശങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നതുതന്നെയാണ്. ചെറിയ സമുദായങ്ങളുടെ മനസ്സില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ സൃഷ്ടിക്കുന്ന സന്ദേശം എന്തായിരിക്കുമെന്നും സ്പീക്കര്‍ ചിന്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: