തൃശൂര്‍: യൂസഫലി കേച്ചേരിക്ക് നിറകണ്ണുകളോടെ വിട. ഇന്നല വൈകിട്ട് അഞ്ചരയോടെ കേച്ചേരി പട്ടിക്കര പറപ്പൂര്‍തടത്തില്‍ ജുമാമസ്ജിദില്‍ പൂര്‍ണ്ണ ഔദേ്യാഗിക ബഹുമതികളോടെയാണ് അനശ്വര ഗാനങ്ങളുടെ ശില്പി യൂസഫലി കേച്ചേരിയെ ഖബറടക്കിയത്.
കഴിഞ്ഞ രാത്രി 11 മണിയോടെയാണ് എറണാകുളത്ത് നിന്ന് മൃതദേഹം കേച്ചേരിയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ ആറു മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചു. മന്ത്രിമാരായ സി.എന്‍.ബാലകൃഷ്ണന്, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.സി. ജോസഫ്, കലാമണ്ഡലം ഗോപി, കൈതപ്രം, കമല്‍, അബുസലിം, വി.കെ.ശ്രീരാമന്, തേറമ്പില്‍ രാമകൃഷ്ണന്, ടി.എന്‍. പ്രതാപന്, പി.എ.മാധവന്, കെ. രാധാകൃഷ്ണന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, തുടങ്ങി നിരവധി പേര് വീട്ടിലെത്തി അന്തേ്യാപചാരം അര്‍പ്പിച്ചു.
രാവിലെ 11 മണിയോടെ മൃതദേഹം സാഹിത്യഅക്കാദമിയില്‍ പൊതുദര്‍ശനത്തിന് വച്ചു. തിരക്കഥാകൃത്തുകളായ എസ്.എന്‍.സ്വാമി, മാടമ്പ് കുഞ്ഞുകുട്ടന്, സംവിധായകരായ സത്യന് അന്തിക്കാട്, വിനയന്, ബാബു പിഷാരടി, സിബി മലയില്‍, ഗാനരചയിതാക്കളായ ഷിബു ചക്രവര്‍ത്തി, റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, സംഗീത സംവിധായകരായ വിദ്യാധരന് മാസ്റ്റര്‍, മോഹന്‍സിത്താര, നടന്മാരായ ദേവന്, ഇര്‍ഷാദ്, ജയരാജ് വാര്യര്‍, തൃശൂര്‍ റേഞ്ച് ഐ.ജി ടി.ജെ ജോസ്, സിറ്റി പോലീസ് കമ്മീഷണര്‍ ആര്. നിശാന്തിനി, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ചെയര്മാന് ടി.വി ചന്ദ്രമോഹന്, ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്, എസ്.എന്‍.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദന്, ബാലചന്ദ്രന് വടക്കേടത്ത്, പെരുവനം കുട്ടന്മാരാര് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിജെപി ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന് ഐനിക്കുന്നത്ത്, ജനറല്‍ സെക്രട്ടറി അഡ്വ.രവികുമാര്‍ ഉപ്പത്ത്, ഇ.എം.ചന്ദ്രന്, സുശാന്ത് ഐനിക്കുന്നത്ത്, ബിഎംഎസ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്, ട്രഷറര്‍ പി.വി.സുബ്രഹ്മണ്യന്, ഭാരതീയ വിചാരകേന്ദ്രത്തിന് വേണ്ടി ജില്ലാ പ്രസിഡന്റ് സി.എന്‍.മുരളീധരന് നായര്‍, ജോ.സെക്രട്ടറി രാജേഷ്, നഗര്‍ സെക്രട്ടറി സി.ഹരിഹരന് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
വീട്ടിലും അക്കാദമിയിലും പൊലീസിന്റെ ഗാര്‍ഡ് ഒാഫ് ഓണര്‍ നല്കി. മതപരമായ ചടങ്ങുകള്‍ക്കു ശേഷം അഞ്ചു മണിയോടെ ഖബറടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: