ബംഗളൂരു: വിവാദങ്ങള്െക്കാടുവില് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഡികെ രവിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. ഇന്നലെ കര്‍ണ്ണാടക നിയമസഭയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതാണിത്.
മണ്ണ്, റിയല്‍ എസ്റ്റേറ്റ് മാഫിയ അടക്കമുള്ളവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച രവിയെ മാര്‍ച്ച് പതിനാറിനാണ് ഫഌറ്റിലെ തന്റെ ബെഡ് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചില വമ്പന്മാരുടെ ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്താന്‍ രവി പദ്ധതിയിട്ടിരുന്നു. അതിനുള്ള തയ്യാറെടുപ്പുകള്‍ അതീവ രഹസ്യമായി നടത്തിവരുന്ന സമയത്താണ് രവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോണ്‍ഗ്രസിന്റെ ഒരു മന്ത്രി, ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്നിവരെ രവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളുമുണ്ട്. അതിനിടെ രവിക്ക് ഒരു സഹപ്രവര്‍ത്തകയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ത്ത് രവിയുടെ സ്വഭാവഹത്യ നടത്താനുള്ള നീക്കങ്ങളും സജീവമാണ്. സര്‍ക്കാരും പോലീസുമാണ് ഈ നീക്കത്തിനു പിന്നില്‍. ഒരു സഹപ്രവര്‍ത്തകയെ നിരവധി തവണ ഫോണില്‍ വളിച്ചെന്നതു ചൂണ്ടിക്കാട്ടിയാണ് രവിയെ തേജോവധം ചെയ്യാനുള്ള ശ്രമം നടത്തുന്നത്.
കേസ് അന്വേഷിക്കുന്നത് ചെന്നൈ ടീം
രവിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത് സിബിഐ ചെന്നൈ ടീമെന്ന് സൂചന. ചെന്നൈ സിബിഐയില്‍ നിന്നുള്ള അഞ്ച് ഓഫീസര്‍മാരാകും കേസ് അന്വേഷിക്കുക. ഇവരില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ഒരാള്‍ പോലും ഉണ്ടാവില്ലെന്നാണ് വിവരം. ചെന്നൈ യൂണിറ്റില്‍ കര്‍ണ്ണാടക കേഡറില്‍ നിന്നുള്ളരണ്ടു പേരുണ്ടെങ്കിലും അവരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തില്ല.
അന്വേഷണം സിബിഐയെ ഏല്‍പ്പിച്ച് വിജ്ഞാപനമിറങ്ങിയാല്‍ ഉടന്‍ സംഘം ബെഗളൂരുവിന് തിരിക്കും.കേസ് ഇതുവരെ അന്വേഷിച്ച പോലീസ് സംഘത്തിന്റെ റിപ്പോര്‍ട്ടാകും ഇവര്‍ ആദ്യം പരിശോധിക്കുക.തുടര്‍ന്ന് പോസ്മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിക്കും.
രവിയെ വിഷം കുത്തിവച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: