കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള അഞ്ച് ഹെക്ടറില്‍ താഴെ വിസ്തൃതിയുള്ള ചെറുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. എന്നാല്‍ ലൈസന്‍സ് പുതുക്കലും നല്‍കലും 2015ലെ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഖനന നിയമ ഭേദഗതിക്കെതിരെ ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അതാത് ജില്ലകളിലെ കളക്ടറുടെ അനുമതിയോട് കൂടി ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി പ്രവര്‍ത്തനം ആരംഭിക്കാം. പുതിയ ലൈസന്‍സിന് അപേക്ഷിക്കുമ്പോഴും ലൈസന്‍സ് പുതുക്കുമ്പോഴും പുതിയ ചട്ടപ്രകാരമുള്ള പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വന്‍കിട ക്വാറികള്‍ക്ക് പുതിയ നിയമ ഭേദഗതി അനുസരിച്ചുള്ള പരിസ്ഥിതി ആഘാത പഠനം വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: