ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സി കിരീടം ലക്ഷ്യമാക്കിയുള്ള കുതിപ്പ് തുടരുന്നു. ഞായറാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ ചെല്‍സി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ കീഴടക്കി.
കളി തുടങ്ങി ഒമ്പത് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ക്ക് ചെല്‍സി മുന്നിലെത്തി. രണ്ടാം മിനിറ്റില്‍ ഈഡന് ഹസാര്‍ഡും 9-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയുമാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. എന്നാല്‍ രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടിയ ഹള്‍ സിറ്റി അതേ നാണയത്തില്‍ ചെല്‍സിക്ക് മറുപടി നല്കി.
26-ാം മിനിറ്റില്‍ എല്മൊഹമ്മദിയും 28-ാം മിനിറ്റില്‍ ഹെര്‍ണാണ്ടസുമാണ് ചെല്‍സി വല കുലുക്കിയത്. ഇതോടെ ആദ്യ പകുതി 2-2ന് തുല്യനിലയിലായി. പിന്നീട് കളിയുടെ 77-ാം മിനിറ്റിലാണ് ചെല്‍സിയുടെ വിജയമുറപ്പിച്ച ഗോള്‍ വന്നത്. ലൂയിക്ക് റെമിയാണ് ഗോള്‍ നേടിയത്. മറ്റൊരു കളിയില്‍ എവര്ട്ടണ് 2-1ന് ക്യൂപിആറിനെ പരാജയപ്പെടുത്തി.
വിജയത്തോടെ ചെല്‍സിക്ക് 29 കളികളില്‍ നിന്ന് 67 പോയിന്റായി. 30 കളികളില്‍ നിന്ന് 61 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. 60 പോയിന്റുള്ള ആഴ്സണല്‍ മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: