കൊച്ചി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഭാവനസൃഷ്ടിമാത്രമാണെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥകളില്‍ വിശ്വസിക്കുന്ന തനിക്ക് ഇന്ത്യന്‍ ജഡീഷ്യറിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നല്കിയ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു തരൂര്‍.
ഇക്കാര്യത്തില്‍ തനിക്കൊന്നും ഒളിക്കാനില്ല. സുനന്ദയുടെ സഹോദരങ്ങള്‍ ഉള്‍പ്പെടയുള്ള ബന്ധുക്കള്‍ തനിയ്ക്ക് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ട്. മെഹര്‍ തരാര്‍ ഉള്‍പ്പെടെ ആരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാം. അതില്‍ തനിക്ക് ആശങ്കയില്ല. സുനന്ദ കേസുമായി ബന്ധപ്പെട്ട് ഒരു വിവരവും താന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല.
അതുകൊണ്ട് തന്നെ ഡല്‍ഹി പോലീസിനോട് താന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു എന്ന വാര്‍ത്തയോട് താന്‍ പ്രതികരിക്കുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകുമെന്നും തരൂര്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: