സിഡ്നി: സിഡ്നിനിയില് നടക്കുന്ന രണ്ടാം ലോകകപ്പ് സെമിയില്‍ ഇന്ത്യക്കാരെ ചിത്ത വിളിക്കാന്‍ മിച്ചല്‍ ജോണ്സണ് ഒരുങ്ങുന്നു.
സാധാരണയായി ചിത്തവിളിയില്‍ മുന്‍പന്തിയില്‍ നില്ക്കാറുള്ള ഡേവിഡ് വാര്‍ണര്‍ ഇത്തവണ ശാന്തത പാലിക്കുമ്പോള്‍ ആ ശാന്തതയെ കീറിമുറിക്കാനാണ് മിച്ചല്‍ ജോണ്സണ് തയ്യാറെടുക്കുന്നത്.
കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ ഇന്ത്യക്കാരെ ചീത്തവിളിച്ചതിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നതോടെയാണ് വാര്‍ണര്‍ ക്ഷമാശീലം പാലിച്ച് തുടങ്ങിയത്.
വാര്‍ണര്‍ക്ക് ചീത്തവിളിക്കാന്‍ മടിയാണെങ്കില്‍ ആ സ്ഥാനം താനേറ്റെടുക്കാന് തയ്യാറാണെന്നും ചീത്തവീളിക്കുകയെന്നുള്ളത് കളിയുടെ ഭാഗമാണെന്നും ജോണ്സണ് വ്യക്തമാക്കുന്നു.
തനിക്ക് ചീത്തവിളി ഒരു വിനോദമായാണ് തോന്നുന്നത്. ഈ കളിയില്‍ ഇത്തരം വിനോദങ്ങള്‍ നിങ്ങള്‍ക്ക് കാണാമെന്നും ജോണ്സണ് പറയുന്നു.
കഴിഞ്ഞ ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര പരസ്പരമുള്ള ചീത്തവിളിയില്‍ മുങ്ങി പോയിരുന്നു. വാര്‍ണര്‍ക്കു പുറമെ, ഇന്ത്യയുടെ ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ഇശാന്ത് ശര്‍മ എന്നിവര്‍ക്കും സ്ലെഡ്ജിങ്ങിന്റെ പേരില്‍ പിഴയടക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: