പാരിസ്: 148 യാത്രക്കാരുമായി ജര്‍മന്‍ വിമാനം ആല്‍പ്സ് പര്‍വത നിരകളില്‍ തകര്‍ന്നുവീണു 148 പേര് മരിച്ചു. ബാഴ്സലോണയില്‍നിന്നു ഡസല്‍ഡോര്‍ഫിലേക്കു പോവുകയായിരുന്നു എ320 വിമാനമാണ് തകര്‍ന്നത്. 142 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അപകടസ്ഥലത്തേയ്ക്ക് രക്ഷാപ്രവര്‍ത്തകര്‍ യാത്രതിരിച്ചിട്ടുണ്ട്. 2000 അടി ഉയരത്തില്‍ മലമുകളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത്. അതേസമയം, അപകടത്തിനു മുമ്പ് വിമാനം ഉയരുകയും താഴുകയും ചെയ്തിരുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ കണ്ടെത്തിയതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം 9.39 ഓടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിലുള്ളവരില്‍ ആരും തന്നെ ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. അപകട കാരണം വ്യക്തമല്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സും വ്യക്തമാക്കി.
ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്‍മന്‍ വിങ്സിന്റേതാണ് തകര്‍ന്ന വിമാനം. താരതമ്യേന ചെലവുകുറഞ്ഞ വിമാന സര്‍വീസാണ് ജര്‍മന്‍ വിങ്സിന്റേത്.180 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണിത്. ജര്‍മന്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: