ഡാര്‍ജിലിങ്: കുപ്രസിദ്ധമായ ശാരദാ ചിട്ടിത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും ശാരാദാഗ്രൂപ്പ് തലവനുമായ സുദീപ്ത ഗുപ്തയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുവാന്‍ പ്രാദേശിക കോടതിയുടെ ഉത്തരവ്. ഡാര്‍ജിലിങ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഒരു വിമുക്തഭടന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സെന്‍ കോടതിയില്‍ ഹാജരായിരുന്നു.
ഡാര്‍ജിലിങ്ങില്‍ താമസിക്കുന്ന വിമുക്ത ഭടനായ കുബീര് റായാണ് കേസ് ഫയല്‍ ചെയ്തത്. ഇയാള്‍ ഒരു ലക്ഷം രൂപ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. 15 മാസങ്ങള്‍ക്ക് ശേഷം 1.22 ലക്ഷം രൂപ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് നിക്ഷേപിച്ചത്.
അതുപോലെ മാസത്തില്‍ മൂവായിരം രൂപ വീതം 12,000 രൂപയും നിക്ഷേപിച്ചിരുന്നു. നാലുമാസങ്ങള്‍ക്ക് ശേഷം 52,500 രൂപ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ശാരദാ ഗ്രൂപ്പ് 2013 ഏപ്രിലില്‍ പൂട്ടപ്പെട്ടതോടെ വലിയ നഷ്ടമാണ് സംഭവിച്ചത്. ഈ സാഹചര്യത്തിലാണ് ഇയാള്‍ സുദീപ് സെന്നിനെതിരെ കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: