പരീക്ഷിത്ത് മഹാരാജാവിന് ഈശ്വരകാരുണ്യത്താല്‍ ഭാഗവത ശ്രവണത്തില്‍ അളവറ്റ ശ്രദ്ധയും വിശ്വാസവുമുണ്ടായിരുന്നു. തന്റെ സകല ശാന്തികളും ഭക്തിയും പ്രാര്‍ത്ഥനയും ഏകാഗ്രതയും അഭിവാഞ്ഛയും ആ പുണ്യകഥാശ്രവണത്തിലര്പ്പിച്ചു. അങ്ങനെ ശ്രദ്ധയും ശ്രവണവും തന്നെ ഭക്തിയുടെ സമുല്കൃഷ്ടഭാവമായി മാറി.
അതിലൂടെ ഈശ്വരസാക്ഷാത്കാരമെന്ന പരമപദം പ്രാപിക്കുകയും ചെയ്തു. തക്ഷകന് വരുന്നതിനുമുമ്പുതന്നെ പരീക്ഷിത്ത് തന്റെ ശരീരബോധത്തെയും ആ വിദ്യയുടെ മേഖലയെയും അതിജീവിച്ചിരുന്നു.
നിങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍മ്മം എന്തുമാവട്ടെ അതില്‍ ശ്രദ്ധയും ആത്മാര്‍ത്ഥതയും വേണം.
ശ്രദ്ധയുടെ അഭാവത്തില്‍ മനസ് ദുര്‍വൃത്തികളിലും ജാഗ്രതയിലും ആയിരിക്കും വര്‍ത്തിക്കുക. മനസ്സിനെ സുഖഭോഗങ്ങളില്‍നിന്നു പിന്‍വലിച്ച് ആത്മീയ അനുഭൂതി അനുഭവിക്കുക.
അങ്ങ് വിദൂരതയിലെവിടെയോ വര്‍ത്തിക്കുന്ന ഈശ്വരനല്ല നിങ്ങളുടെ അനേ്വഷണവസ്തു.
കേവലമായ ബ്രഹ്മമാണു ലക്ഷ്യത്തെ ബ്രഹ്മമാകട്ടെ നിങ്ങളുടെ നിജ സ്വരൂപവുമാണ്.
നിങ്ങള്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും അസ്വസ്ഥരാവുകയും ദേഷ്യപ്പെടുകയും ചെയ്താല്‍ എങ്ങനെ ബ്രഹ്മാനുഭൂതിക്ക് അര്‍ഹരാകും. അതിനാല്‍ ആദ്യം മനസ്സിനെ നിയന്ത്രണവിധേയമാക്കുക. എപ്പോഴും പ്രശാന്തരായി വര്‍ത്തിക്കുവിന്‍. ഒരൊറ്റ വികാരോദയം മതി പ്രശാന്തതയെ തകര്‍ക്കാന്‍.
ജീവിത ഭദ്രതയ്ക്കും സൗഭാഗ്യത്തിനും മനുഷ്യന് ആശ്രയിക്കുന്നത് മൂന്നു ഘടകങ്ങളെയാണ്. അവ സമ്പത്തും സ്നേഹിതന്മാരും ഈശ്വരനുമാണ്.
ദേഹം നശിച്ച് നിങ്ങള്‍ പരലോകത്ത് യാത്രയാകുമ്പോള്‍ സമ്പത്ത് കൂടെ വരുന്നില്ല. സ്നേഹിതന്മാര് ചുടല പറമ്പില്‍ നിന്നു പിന്തിരിയുന്നു. അതിനാല്‍ ഈശ്വരന് മാത്രമേ എപ്പോഴും കൂടെ ഉണ്ടാവുകയുള്ളൂ എന്നു വിശ്വസിക്കുവിന്‍.
ശ്രീ രമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: