എനിക്ക് മനുഷ്യരോട് പറയണം. പറഞ്ഞു മനസ്സിലാക്കണം. എനിക്കവരുടെ മനസ്സിനെ, ശരീരത്തെ ചൈതന്യത്തെ പ്രകോപിപ്പിക്കണം. അവര്‍ കുറച്ചുകൂടി ഉത്സാഹത്താടെകൂടിയവരായിത്തീരുംവിധം. ഉത്സാഹമില്ലെങ്കില്‍, മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തെ ധൈര്യപൂര്‍വ്വം നേരിടാനാവില്ല. അവര്‍ക്കുവേണ്ടി ദൈവം അതു ചെയ്യുന്നതും കാത്ത് അവര്‍ കിടക്കുകയേ ഉള്ളൂ. അവരെ കുറച്ചുകൂടി ഉത്സാഹികളാക്കാന്, കുറച്ചുകൂടി വിവേകികളാക്കാന്, അതീതമായതിലേക്ക് പോകാനുള്ള സാധ്യത തുറന്ന മനസ്സോടെ കാണുന്നവരാക്കാന്, അതിനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്.
ആദ്യമായി വേണ്ടത് വിവേകികളായി നിവര്‍ന്നു നില്‍ക്കുകയാണ്. ഈ ശരീരത്തെ, മനസ്സിനെ, വികാരങ്ങളെ, ഈ സമയം നിങ്ങളുടെ ഉള്ളില്‍ കുടികൊള്ളുന്ന എല്ലാത്തിനെയും വിവേകപൂര്‍വം കൈകാര്യം ചെയ്യുകയാണ്.
ഇക്കാര്യങ്ങള്‍ വിവേകപൂര്‍വം നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാനറിയില്ലെങ്കില്‍ അതീതമായതിലേക്ക് പോകുന്നതിനെപ്പറ്റി മറന്നേക്കുക. അങ്ങനെയൊരു കാര്യം നടക്കാന്‍ പോകുന്നില്ല. അത് വെറുമൊരു വ്യാമോഹം, എങ്ങനെ ആയിരിക്കണമെന്ന്, എങ്ങനെ സ്വീകരിക്കണമെന്ന് അറിയില്ലെങ്കില്‍ ഏതു ദൈവം നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു എന്നത് ഒരു കാര്യമേയല്ല.
നിങ്ങള്‍ തുടര്‍ന്നും ഇങ്ങനെതന്നെ ആയിരിക്കും. ഒരു ദൈവവും പ്രത്യക്ഷപ്പെടേണ്ടകാര്യമില്ല. എന്തെന്നാല്‍ നിങ്ങള്‍ ദൈവമെന്നു വിവക്ഷിക്കുന്നതെന്തോ, അത് എന്നും ഇവിടെ, നിങ്ങളില്‍തന്നെയുണ്ട്.
പക്ഷേ, മൃതമായ അവസ്ഥയില്‍ അതിനെ സജീവമാക്കണമെങ്കില്‍ നിങ്ങള്‍ പൂര്‍ണമായ സജീവത ആര്‍ജിക്കണം. ദൈവികത നിങ്ങളുടെ ഉള്ളില്‍ സജീവമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം ഒരു മനുഷ്യനെന്നനിലയില്‍ സമ്പൂര്‍ണമായും സജീവതയാര്ജിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: