കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വനവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബന്ധു സ്ത്രീയടക്കം നാലുപേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. മേപ്പാടി പാടിവയല്‍ കോവിലകംവീട്ടില് പ്രദീപിന്റെ ഭാര്യ ബജിത (26), കടച്ചിക്കുന്ന് പാറയ്ക്കല്‍ വീട്ടില്‍ പ്രജീഷ് (33), റിപ്പണ്‍ നല്ലന്നൂര്‍ ചിറയ്ക്കല്‍ രതീഷ് (30), തമിഴ്നാട് തിരുവള്ളുര്‍ നമ്പിപ്പാടി സ്വദേശി രാജേഷ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രജീഷാണ് കേസിലെ ഒന്നാം പ്രതി. ബജിതയാണ് പെണ്‍കുട്ടികളെ കല്‍പ്പറ്റയിലെ ലോഡ്ജില്‍ കൂട്ടിക്കൊണ്ടുപോയി മറ്റുളളവര്‍ക്ക് കാഴ്ചവച്ചത്. കുട്ടികളെ പലര്‍ക്കും കാഴ്ച്ചവെച്ചത് ഇവരാണെന്ന് പോലീസ് പറഞ്ഞു.
മേപ്പാടി പോലിസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളാണ് ചൂഷണത്തിനിരയായത്. മൂന്നുപേരും വിദ്യാര്‍ഥിനികളാണ്. റിപ്പണ്‍ കുന്നത്ത് വീട് രവി (47), മകന് രഞ്ജിത് (24), തമിഴ്നാട് സ്വദേശിയായ റിപ്പണ്‍ കുന്നത്ത് വീട് സന്തോഷ്കുമാര്‍ (28), കര്‍ണാടക സ്വദേശികളും കല്‍പ്പറ്റ മുണ്ടോലി ക്വാര്‍ട്ടേഴ്സിലെ താമസക്കാരുമായ മല്ലേഷ് (22), ഗണേഷ് (20), മുണ്ടോലി ക്വാര്‍ട്ടേഴ്സിലെ കെ. ബിജു (20) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു.
കേസില്‍ പതിനഞ്ചോളം പ്രതികളുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏകദേശം ഒരു വര്‍ഷത്തിലധികമായി പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ടുവരികയായിരുന്നു. കല്‍പ്പറ്റയിലെ ചില ലോഡ്ജുകളിലേക്ക് ബന്ധുവായ സ്ത്രീ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന് കര്‍ണാടക സ്വദേശികള്‍ക്ക് കാഴ്ച വച്ചിരുന്നു. പെണ്‍കുട്ടികള്‍ താമസിക്കുന്ന മേഖലയില്‍ വിവിധ ജോലികള്‍ക്കായി വന്ന അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധിപേര്‍ സംഭവത്തില്‍ പ്രതികളാണെന്ന് സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒരു പെണ്‍കുട്ടിയില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് അംഗന്‍വാടി ടീച്ചറായ റഷീദയാണ് മേപ്പാടി പോലീസില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുക്കുകയും ഇവരെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ പേര് വെളിപ്പെടുത്തിയവരില്‍ പലരും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: