കൊച്ചി: കൊച്ചി മെട്രോയുടെ പണി വൈകിക്കുന്ന തരത്തില്‍ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതില്‍ ജില്ലാ ഭരണകൂടവും കേരളാ സര്‍ക്കാരും വീഴ്ച വരുത്തി. പച്ചാളം മേല്‍പ്പാലത്തിനുവേണ്ടി എല്ലാവിധ ഭരണകൂട ഭീകരതയും ഉപയോഗപ്പെടുത്തി കുടുംബങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിട്ടവര്‍ ശീമാട്ടിയുടെ കാര്യത്തില്‍ ഒത്തുകളിക്കുകയായിരുന്നു.
ശീമാട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഏറ്റവും വലിയ നഷ്ടപരിഹാരതുകയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. എന്നാല്‍ പച്ചാളത്ത് നാമമാത്രമായ നഷ്ടപരിഹാരത്തുക മാത്രമാണ് നല്‍കുന്നത്. സാങ്കേതികമായ നൂലാമാലകള്‍ പറഞ്ഞ് ഇത് വൈകിക്കുകയാണ്. ബദല്‍ പുനരധിവാസ സംവിധാനങ്ങളുമില്ല.
പച്ചാളത്ത് കുടിയൊഴിപ്പിപ്പെട്ടവര്ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി തുടര്‍സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: