തിരുവനന്തപുരം: അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ജി. കാര്‍ത്തികേയന്റെ ഭാര്യ ഡോ. സുലേഖയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ വീട്ടിലെത്തിയാണ് സുലേഖയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്നലെ രാവിലെയാണ് നേതാക്കള്‍ സുലേഖയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ മത്സരിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് ഡോ. സുലേഖ നേതാക്കളോട് പറഞ്ഞതായാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഡോ. സുലേഖയും കെപിസിസിസി പ്രസിഡന്റ് വി.എം. സുധീരനും തയ്യാറായില്ല.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ മാത്രമെ നടന്നിട്ടുള്ളുവെന്ന് സുധീരന് മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയെന്നും സുധീരന് പറഞ്ഞു. അതേസമയം, രാഷ്ട്രീയ വിഷയങ്ങളോ, അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളോ ചര്‍ച്ച ചെയ്തില്ലെന്നും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് നേതാക്കളെത്തിയതെന്നും സുലേഖയും പ്രതികരിച്ചു.
അരുവിക്കരയില്‍ വിജയമുറപ്പാക്കാന്‍ സുലേഖ തന്നെ മല്‍സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍, ഈ സീറ്റിനായി ആര്‍എസ്പിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ ആയിരിക്കുമ്പോള്‍ മത്സരിച്ച സീറ്റായതിനാല്‍ അതു നല്‍കണമെന്നാണ് അവരുടെ ആവശ്യം.
അരുവിക്കര സീറ്റ് കോണ്‍ഗ്രസിന് തന്നെയാണെന്ന് യുഡിഎഫ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇടഞ്ഞ് നില്ക്കുന്ന ആര്‍എസ്പിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്കി അനുനയിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: