മാവേലിക്കര: മതപരിവര്‍ത്തനത്തിനെതിരെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത് ഈഴവരടക്കമുള്ള പിന്നോക്കക്കാരാണ്. മതപരിവര്‍ത്തനത്തിനെതിരെ 12 വര്‍ഷം മുന്‍പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വെട്ടിയാര്‍ പാറക്കുളങ്ങര 220-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാഗുരുക്ഷേത്ര വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടുവിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിനെ വര്‍ഗ്ഗീയമായി ചിത്രീകരിക്കുകയാണ്. കേരളത്തില്‍ സാമൂഹ്യ നീതി ഇല്ലാതായിരിക്കുന്നു. എല്ലാ മതവിഭാഗക്കാരെയും സ്വീകരിച്ച പാരമ്പര്യമാണ് ഹിന്ദുവിന്റേത്. എന്നാല്‍ വോട്ടു ബാങ്കു രാഷ്ട്രീയത്തിന്റെ പേരില്‍ ന്യൂനപക്ഷ പ്രീണന നയമാണ് ഇടതും വലതും തുടരുന്നത്. ഇവിടെ നടക്കുന്നത് ജനാധിപത്യമല്ല മതാധിപത്യമാണ്. അതിനാല്‍ ഹിന്ദുക്കള്‍ സംഘടിത ശക്തിയായി മാറണം.
സര്‍ക്കാരിന്റെ നയത്തോട് യോജിക്കുന്നവരാണ് ഈഴവര്‍. അതിനാല്‍ സന്താന നിയന്ത്രണം എന്ന പ്രഖ്യാപനം വന്നപ്പോള്‍ അത് പാലിച്ചു. എന്നാല്‍ കേരളത്തിലെ ഒരു മത വിഭാഗത്തിന് ഇത് ബാധകമായില്ല. അതിനാല്‍ അവര്‍ ജനസംഖ്യ വര്‍ധിപ്പിച്ച് സംഘടിത ശക്തിയായി മാറി.
കെ.എം. മാണി അവതരിപ്പിച്ച ന്യൂനപക്ഷ വികസന ബജറ്റ് പണത്തിന്റെയും പെണ്ണിന്റെയും പേരില്‍ ഇരുപക്ഷവും നിയമസഭയില്‍ തമ്മില്‍ തല്ലിയപ്പോള്‍ വേഗത്തില്‍ പാസാക്കി കൊണ്ടുപോയി.
നെല്കര്ഷനെ അവഗണിച്ചപ്പോള്‍ മലയോര കര്‍ഷകര്‍ക്ക് വാരിക്കോരി നല്കി. ഖജനാവില്‍ എത്തിച്ചേരുന്ന സമ്പത്തിന്റെ ഭൂരിപക്ഷവും ന്യൂനപക്ഷം കൈയടക്കുകയാണ്. ബജറ്റിലെ ജനവിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാനായി നടത്തിയ നാടകമാണോ നിയമസഭയില്‍ നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സാധിച്ചില്ല. വനിത എംഎല്‍എ മാര്‍ അടക്കമുള്ളവര്‍ മികച്ച പരിശീലനം ലഭിച്ച ശേഷമാണ് നിയമസഭയില്‍ എത്തിയത്.
ഇടമില്ലാത്തവര്ക്കെല്ലാം ഇടം നല്കുന്ന മുന്നണിയായി ഇടതുമുന്നണി മാറി. ഇടതുപക്ഷത്തിന്റെ ആദര്‍ശം ബലികഴിച്ചാണ് ഇത് നടപ്പിലാക്കുന്നത്. അതിനാലാണ് കച്ചവടക്കാരനായ സ്കറിയാ തോമസിനെയും അളില്ലാത്ത ഐഎന്‍എല്ലിനെയും പെരുന്തച്ഛനായ ബാലകൃഷ്ണപിള്ളയെയും മുന്നണിയില്‍ എടുക്കുന്നത്. അസ്ഥിത്വം ഇല്ലാത്ത പാര്‍ട്ടിയായി ഇടതുപക്ഷം മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: