തിരുവനന്തപുരം : ഭക്ഷ്യസംസ്കരണരംഗത്ത് കേരളത്തിന് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന രണ്ട് മെഗാ ഭക്ഷ്യ സംസ്കരണ പാര്‍ക്കുകള്‍ക്ക് കേന്ദ്രാനുമതി. രാജ്യത്തുടനീളം 17 മെഗാഭക്ഷ്യ സംസ്കരണപാര്ക്കുകള്ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ ഏഴും സ്വകാര്യസംരംഭകരുടെ പത്തും പാര്‍ക്കുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായമന്ത്രി ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ അറിയിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മാധ്യമപ്രവര്രുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ കിന്‍ഫ്രയും കെഎസ്ഐഡിസിയും സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് അനുമതി. പാലക്കാട് എലപ്പുള്ളി, പുതുശ്ശേരി വില്ലേജുകളില്‍പ്പെടുന്ന കിന്‍ഫ്രയുടെ 73 ഏക്കറില്‍ 121.92 കോടി രൂപ ചെലവിലാണ് പാര്‍ക്ക് സ്ഥാപിക്കുക. വിവിധ കളക്ഷന്‍ സെന്ററുകളില്‍നിന്ന് പ്രാഥമിക സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കുകയും എവിടെ നിന്ന് മെഗാപാര്ക്കിലെത്തിച്ച് സംസ്കരിക്കുകയും ചെയ്യുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യാനുസരണുള്ള വില ലഭിക്കുകയും ഉത്പന്നങ്ങള്‍ പാഴാവുന്നത് ഒഴിവാകുകയും ചെയ്യും.
വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഹരിയാന, ഒറീസ, പഞ്ചാബ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് അനുമതി. കേരളം സമര്‍പ്പിച്ച രണ്ട് പദ്ധതികള്‍ക്കും അനുമതി ലഭിച്ചപ്പോള്‍ ആന്ധ്രാപ്രദേശിന്റെ രണ്ട് പദ്ധതികള്‍ക്കും അനുമതി ലഭിച്ചു. തമിഴ്നാട് (2), ്, മഹാരാഷ്ട്ര (2),ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന, ഹരിയാന, ബീഹാര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ 10 സ്വകാര്യ സംരംഭക പദ്ധതികള്‍ക്കും അനുമതി ലഭിച്ചു.
4550 പേര്‍ക്ക് പ്രത്യക്ഷമായും 12880പേര്‍ക്ക് പരോക്ഷമായും പാര്‍ക്കിലൂടെ തൊഴില്‍ ലഭ്യമാകും. കേന്ദ്രീകൃത യൂണിറ്റിനുകീഴില്‍ പ്രാഥമിക ഭക്ഷ്യ സംസ്കരണകേന്ദ്രങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ട്. ആദ്യം പാലക്കാട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ സ്ഥാപിക്കന്ന 15 ഉല്‍പ്പന്നശേഖരണ കേന്ദ്രങ്ങളിലെത്തിക്കും. ഇവ പിന്നീട് വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ സ്ഥാപിക്കുന്ന പ്രാഥമിക സംസ്ക്കരണ കേന്ദ്രങ്ങളിലും അവിടെ നിന്ന് പാലക്കാടുള്ള പാര്ക്കിലെത്തിക്കുകയുമാണ് ചെയ്യുക. തേങ്ങ്, ഇഞ്ചി, കുരുമുളക്, ഏലക്ക, മഞ്ഞള്‍, പുളി, ചക്ക, മരിച്ചീനി, പപ്പായ, പഴം, പൈനാപ്പില്, മാങ്ങ, പാക്ക്, കശുവണ്ടി, നെല്ല് തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്കരണമാണ് ഇവിടെ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: