ന്യൂദല്‍ഹി: വിദേശകാര്യ സഹമന്ത്രി വികെ സിംഗിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.
ദില്ലിയിലെ പാകിസ്ഥാന് ദിനാഘോഷ വിരുന്നില്‍ പങ്കെടുത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുള്ള വി കെ സിംഗിന്റെ ട്വീറ്റ് വിവാദമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി അതൃപ്തിയറിയിച്ചത്.
വിവാദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും അനാവശ്യവിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചെന്നും പ്രധാനമന്ത്രി വി.കെ സിംഗിനോടു പറഞ്ഞതായാണ് സൂചന.
തിങ്കളാഴ്ച ദല്‍ഹിയിലെ പാക് എംബസിയിലായിരുന്നു പാക്കിസ്ഥാന് ദേശീയ ദിനാഘോഷങ്ങള്‍ നടന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായിട്ടായിരുന്നു വി.കെ. സിംഗ് പങ്കെടുത്തത്.
ചടങ്ങില്‍ പത്തു മിനിറ്റ് മാത്രമാണു സിംഗ് പങ്കെടുത്തത്. മറ്റു വിശ്ഷാടാതിഥികളുമായി സംസാരിക്കാന്‍ പോലും നില്‍ക്കാതെ സിംഗ് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം നടത്തിയ ട്വീറ്റുകളായിരുന്നു വിവാദമായത്.
തന്റെ ജോലിയുടെ ഭാഗമായാണു ആഘോഷത്തിനു പോയതെന്നും തൃപ്തിയോടെയല്ലായിരുന്നുവെന്നും ചടങ്ങ് മനം മടുപ്പിക്കുന്നതായിരുന്നെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
മന്ത്രിയുടെ നടപടി നയതന്ത്രതലത്തില്‍ വലിയ വിമര്‍ശനത്തിനു കാരണവുമായി. കേന്ദ്രസര്‍ക്കാരിന് ഒരു സഹമന്ത്രിയെ ചടങ്ങിന് അയയ്ക്കണമായിരുന്നു. അവരെന്നെയാണ് അയച്ചത്. ഞാന്‍ അവിടെ ചെന്ന ശേഷം തിരികെ പോയി.
വിവാദത്തെക്കുറിച്ചു മന്ത്രി സിംഗ് പ്രതികരിച്ചത് ഇങ്ങിനെയാണ്. അതേസമയം രാജിസന്നദ്ധത അറിയിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വികെ സിംഗ് തള്ളി. സര്‍ക്കാരിന്റെ നയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി വികെ സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: