കൊച്ചി: കൈ വെട്ട് കേസില്‍ എറണാകുളം എന്‍ഐഎ കോടതി ഏപ്രില്‍ ആറിന് വിധി പ്രസ്താവിക്കും.
മുപ്പത്തിയാറോളം പ്രതികളാണ് കേസിലുള്ളത്. കുറ്റപത്രം നേരത്തെ എന്‍ഐഎ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ എം.കെ.നാസര്‍ (42), കുഞ്ഞുണ്ണിക്കര കാപ്പൂരില്‍ കെ.ഇ.കാസിം (43), ഓടക്കാലി തേലപ്പുറം വീട്ടില്‍ ഷഫീഖ് (25), ആലുവ ഉളിയന്നൂര്‍ കരിവേരപ്പടി വീട്ടില്‍ കെ.എ.നജീബ് (36), ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപം പുത്തന്‍വീട്ടില്‍ പി.എം.മനാഫ് (37), കുറുപ്പംപടി അശമന്നൂര്‍ പള്ളിപ്പടി കിഴക്കനേയില്‍ വീട്ടില്‍ അസീസ് (30), മുപ്പത്തടം ഏലൂക്കര തച്ചുവല്ലത്ത് ടി.എച്ച്.അന്‍വര്‍ സാദിഖ്, നെട്ടൂര്‍ മദ്രസപ്പറമ്പില്‍ നിയാസ് (32), മദ്രസപ്പറമ്പില്‍ റിയാസ് (31) എന്നിവരാണ് പ്രതിപ്പട്ടികയിലെ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍.
ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍, ആയുധ നിയമം, സ്ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2010 ജൂലായ് നാലിന് രാവിലെ എട്ടു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ.ജോസഫിനെ വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: