തൃശൂര്‍: ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരേ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണു നടപടി. നിസാമിന്റെ സാമ്പത്തിക സ്വാധീനത്തിനു വഴങ്ങിയെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ജേക്കബ് ജോബടക്കം എട്ട് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് ഉത്തരവിലുണ്ട്. പ്രഥമീക പരിശോധന നടത്തി ജൂണ്‍ 25നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം.
ചന്ദ്രബോസ് വധക്കേസ് ആദ്യം അന്വേഷിച്ച പേരാമംഗലം സി.ഐ മറ്റ് ഒമ്പതു പേര്‍ക്കുമെതിരേയും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശമുണ്ട്.
ജൂണ്‍ 25നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: