തൊടുപുഴ: മതവൈരം സൃഷ്ടിക്കുന്ന പ്രചാരണബോര്ഡുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്.’വര്‍ഗീയതയ്ക്കെതിരെ മതേതര കേരളം’ എന്ന പേരില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ജാഥയുടെ പ്രചാരണബോര്‍ഡിലാണ് പ്രശസ്തമായ കോഴിക്കോട് തളി ക്ഷേത്രത്തെയും ക്ഷേത്രവിശ്വാസികളെയും ആക്ഷേപിച്ചിരിക്കുന്നത്. പ്രചാരണബോര്‍ഡില്‍ തളിക്ഷേത്രത്തിന്റെ കവാടത്തിന്റെ ഫോട്ടോയുണ്ട്. ഈ ഫോട്ടോയ്ക്കുള്ളിലാണ് ‘വര്‍ഗീയതയ്ക്കെതിരെ മതേതര കേരളം’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്രങ്ങളാണ് വര്‍ഗീയതയുടെ കേന്ദ്രങ്ങള്‍ എന്ന് ധ്വനിപ്പിക്കുന്ന ഈ ബോര്‍ഡ് തൊടുപുഴ കെഎസ്ആര്‍ടിസിക്ക് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ക്ഷേത്രത്തിന്റെ ചിത്രം ബോര്‍ഡില്‍ വച്ചുവെന്നതിന് സംഘടനയ്ക്ക് ഉത്തരമില്ല. മതേതര കാഴ്ചപ്പാടാണ് യൂത്ത് ലീഗ് ഉദ്ദ്യേശിച്ചിരുന്നതെങ്കില് എല്ലാ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുടേയും ചിത്രം ഫ്ഌക്സ് ബോര്‍ഡില്‍ വയ്ക്കണമായിരുന്നു. കേളപ്പജിയുടെ നേതൃത്വത്തില്‍ തളിക്ഷേത്രം പുനരുദ്ധരിക്കാന്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച ശക്തികളാണ് ഇന്ന് ക്ഷേത്രത്തെ വീണ്ടും ആക്ഷേപിക്കാന്‍ തുനിഞ്ഞിരിക്കുന്നത്.
അനാവശ്യവിവാദം ഉണ്ടാക്കി തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിമാറ്റുന്നതിന് കാരണമായ സ്ഥലത്താണ് വര്‍ഗീയ വികാരം വ്രണപ്പെടുത്താന്‍ യൂത്ത് ലീഗുകാര്‍ ശ്രമിച്ചിരിക്കുന്നത്. പോലീസും രഹസ്യാന്വേഷണ വിഭാഗവും സംഭവം അറിഞ്ഞിട്ടും നടപടി സ്വീകരിച്ചിട്ടില്ല. നഗരപരിധിയില്‍ ഫഌക്സ് നിരോധിച്ചുകൊണ്ട് തൊടുപുഴ നഗരസഭ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവും യൂത്ത് ലീഗുകാര്‍ കാറ്റില്‍പറത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: