”അമ്മ ശാസ്ത്രങ്ങള്‍ അഭ്യസിച്ചിട്ടില്ല. അമ്മ സംസാരിക്കുന്നതെന്തും നേരിട്ട് നേടിയ അനുഭൂതിയില്‍നിന്നാണ്”. ഏകാന്തതയ്ക്കുവേണ്ടി ഹിമാലയ സാനുക്കളില്‍ പോകാതെയും വനങ്ങളിലെ പര്‍ണശാലകളിലേക്കും ഗുഹാന്തര്ഭാഗങ്ങളിലേക്കും പിന്‍വാങ്ങാതെയും അമ്മ ഗൃഹ മദ്ധ്യത്തില്‍ വര്ത്തിച്ചുകൊണ്ടുതന്നെ ഉഗ്രമായ തപസ്സനുഷ്ഠിച്ചു. കുടുംബത്തില്‍ കഴിയവേ തന്റെ ഈശ്വരന്റെ ചിരന്തന സഹവര്‍ത്തിത്വം അനുഭവിച്ചും എന്തുകൊണ്ടാണ് അമ്മ ഗൃഹമദ്ധ്യത്തിലെ തിരക്കുപിടിച്ച അന്തരീക്ഷത്തില്‍ ഗൃഹസാധനയ്ക്കുള്ള രംഗമായി സ്വീകരിച്ചത്! മക്കളേ അത് നിങ്ങള്‍ക്ക് മോക്ഷപ്രാപ്തിയില് ഉറപ്പു നല്കുന്നതിനുവേണ്ടി മാത്രമാണ്.
സ്വകര്മ്മാചരണങ്ങളുടെയും മമതാബന്ധങ്ങളുടെയും മദ്ധ്യത്തില്‍വച്ച് നിങ്ങള്‍ അനുഷ്ഠിക്കുന്ന സത്യാനേ്വഷണബദ്ധമായ ജീവിതത്തിനു മാതൃക കാട്ടിത്തന്നു നിങ്ങളെ പ്രബുദ്ധരാക്കുന്നതിനുവേണ്ടിയാണ്. ഗൃഹസ്ഥാശ്രമത്തില്‍ കഴിയുമ്പോള്‍തന്നെ നിങ്ങള്‍ക്ക് പരമോന്നതപദം പ്രാപിക്കാന്‍ കഴിയും എന്നു ആധികാരിമായി പ്രഖ്യാപിക്കാനാണ്.
സത്യം പ്രകടിപ്പിക്കാനുള്ളതല്ല. ജ്ഞാനം സമ്മാനിക്കപ്പെടാവുന്ന ഒരു സാധനവുമല്ല. നിങ്ങള്‍ തന്നെയാണ് സത്വ ചൈതന്യം എന്നറിയുക. ഈ ബോധത്തിലേക്ക് നിങ്ങള്‍ ഉണരണം.
നിങ്ങളോടും ഉപദേശങ്ങളോടും തികഞ്ഞ ആത്മാര്‍ത്ഥത പ്രദര്‍ശിപ്പിക്കണം. അപ്പോള്‍ ആവരണങ്ങള്‍ മാറി അളവറ്റതും ശാശ്വതവുമായ ആത്മസത്യം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും. പ്രകൃതിയുടെ അടിത്തട്ടിലാണ് ഈ സത്യവസ്തു വിരാജിക്കുന്നത്. ഈശ്വരനില്‍മാത്രം ഹൃദയാര്‍പ്പണം ചെയ്ത് പ്രകൃതിയുടെ ആഴങ്ങളില്‍ നിമജ്ജനം ചെയ്യുക. അപ്പോള്‍ ഈശ്വരകൃപയും അനുഗ്രഹവുംകൊണ്ട് തന്റെ മഹത്വമേറിയ രഹസ്യങ്ങള്‍ പ്രകൃതി പ്രകാശിക്കുകയും മോക്ഷകവാടം മലര്‍ക്കെ തുറന്നു തരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: