സിഡ്നി: ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിന് മുമ്പായി താരങ്ങളുടെ വാക് പോര് മുറുകുന്നു. കഴിഞ്ഞ ദിവസം മിച്ചല്‍ ജോണ്സണ് കളിക്ക് മുമ്പ് വാചകകസര്‍ത്തുമായി ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുക എന്ന തന്ത്രവുമായി രംഗത്തെത്തിയിരുന്നു. വാര്‍ണര്‍ തയ്യാറായില്ലെങ്കില്‍ താന്‍ വാക്കുകള്‍ കൊണ്ട് ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കുമെന്നായുരുന്നു പേസ് ബൗളര്‍കൂടിയായ മിച്ചല്‍ ജോണ്സണ് പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ രംഗത്തുവന്നത്.
ഓസ്ട്രേലിയയുടെ സ്ലെഡ്ജിങ് തന്ത്രത്തെയെന്നല്ല ഒന്നിനെയും പേടിയില്ലെന്നാണ് രോഹിത് പറഞ്ഞത്. സ്ലെഡ്ജിങ് അല്പമൊക്കെ ആകാം. പക്ഷേ മാന്യതയുടെ അതിര്‍വരമ്പ് ലംഘിക്കാതെ ശ്രദ്ധിക്കണം. എന്തായാലും ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നും പ്രകോപനം ഉണ്ടാകില്ല. അതേസമയം, ആക്രമണത്തില്‍ ഊന്നിയുള്ള പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും – രോഹിത് വ്യക്തമാക്കി.
പിച്ചിന്റെ സ്വഭാവം എങ്ങനെയായാലും ഇന്ത്യ ജയിക്കും. സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമായിരിക്കും. എല്ലാ ടീമുകള്‍ക്കും ശക്തിയും ദൗര്‍ബല്യങ്ങളുമുണ്ട്. നാളെ സ്പിന്നര്‍മാരും പേസര്‍മാരും തമ്മിലുള്ള യുദ്ധമായിരിക്കും നടക്കുകയെന്നും രോഹിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: