തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും നടത്തുന്ന താന്‍പോരിമയ്ക്കെതിരെ ഐ ഗ്രൂപ്പ് തുറന്ന പോരിലേക്ക്. കോണ്‍ഗ്രസില്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ വടംവലി തുടങ്ങിയിട്ട് മാസങ്ങളായി. കെപിസിസിസി ഭാരവാഹിത്വത്തിലും മറ്റ് സ്ഥാനങ്ങളിലേയ്ക്കും എ ഗ്രൂപ്പ് നേതാക്കളെ കുടിയിരുത്തുകയാണെന്നും ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളെ പോലും അടുപ്പിക്കുന്നില്ലെന്നുമാണ് പരാതി. വിവധ ഭാരവാഹിത്വങ്ങളെ ചൊല്ലി ചെന്നിത്തലയുടെയും കെ. മുരളീധരന്റെയും നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ് പടയൊരുക്കം തുടങ്ങിത്.
കണ്ണൂരിലെ പരാജയത്തിന് ശേഷം ഐ ഗ്രൂപ്പിലെ ശക്തനായ നേതാവ് കെ. സുധാകരന് പാര്‍ട്ടിയില്‍ വേണ്ട സ്ഥാനം ലഭിച്ചിട്ടില്ല. കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സുധാകരന്റേ പേര് ഐ ഗ്രൂപ്പ് നിര്‍ദ്ദേശിച്ചിട്ട് കാലമേറയായി. യുഡിഎഫ് കണ്‍വീനര്‍ പദവി കെ. സുധാകരന് നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പി.പി. തങ്കച്ചനെ രാജ്യസഭയിലേക്ക് അയച്ചാല്‍ കെ. സുധാകരനെ യുഡിഎഫ് കണ്വീനറാക്കാമെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. എന്നാല്‍ സുധീരനും ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ തടസം നില്‍ക്കുകയാണ്.
സിന്‍ഡിക്കേറ്റ് അംഗത്വം മുതല്‍ വിവിധ സ്ഥാനങ്ങളിലേക്കും ഐ ഗ്രൂപ്പിനെ വെട്ടുകയാണെന്നും കടുത്ത ആക്ഷേപമുണ്ട്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് നേതാക്കള്‍ നിര്‍ദ്ദേശിച്ചു. സോളാര്‍, പാമോലിന്‍, ബോര്‍കോഴ കേസുകളില്‍ ഐ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയെ നിരുപാധികം പിന്തുണച്ചിരുന്നു. എന്നാല്‍ തിരിച്ച് ആ സമീപനം ഇല്ലെന്നാണ് പരാതി. ഭരണ തലത്തിലും പാര്‍ട്ടിയിലും ഐ ഗ്രൂപ്പ് പിടിമുറുക്കുന്നു എന്നത് ഉമ്മന്‍ചാണ്ടിയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അടൂര്‍ പ്രകാശിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ഗ്രൂപ്പുയോഗം ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണെടുത്തിട്ടുള്ളത്.
തുറന്ന പോരിലേക്കെത്തുന്നതിന് മുമ്പ് ഉമ്മന്‍ചാണ്ടി നയത്തില്‍ മാറ്റം വരുത്തുമെന്നാണ് ഐ ഗ്രൂപ്പും കരുതുന്നത്. ഒഴിവുള്ള മനുഷ്യാവകാശ കമ്മീഷന് അംഗത്വം, കുസാറ്റ്, എംജി സര്‍വ്വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗ്വത്വം എന്നിവയില്‍ പരിഗണിച്ചില്ലെങ്കില്‍ തുറന്നടിക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: