തൃശൂര്‍: ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളില്‍ ഒന്നായ ആര്‍എസ്എസിനെ ഇസ്ലാമിക് സ്റ്റേറ്റ്സുമായി(ഐഎസ്) ഉപമിച്ച ബിഷപ്പ് മാര്‍ പൗവ്വത്തിലിന്റെ പ്രസ്താവന ക്രൂരവും പ്രതിഷേധാര്‍ഹമാണെന്നും പിന്‍വലിക്കണെമന്നും ആര്‍എസ്എസ് പ്രതിനിധി സംഘം തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. പ്രസ്താവന ഇറക്കിയ മാര്‍ പൗവ്വത്തിലിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്ന് പ്രസ്താവന തിരുത്തണമെന്നും ആവശ്യമുന്നയിച്ചു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍. ഈശ്വരന്, ബിഎംഎസ് അഖിലേന്ത്യ മുന്‍ അദ്ധ്യക്ഷന്‍ അഡ്വ.സി.കെ.സജിനാരായണന്‍, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്, ബിഎംഎസ് മുന്‍ ജില്ലാപ്രസിഡന്റ് ടി.സി. സേതുമാധവന് എന്നിവരാണ് ബിഷപ്പിനെ സന്ദര്‍ശിച്ചത്.
ഭാരതപാരമ്പര്യത്തിലും ഹൈന്ദവ വിശ്വാസത്തിലും ഊന്നിപ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതരമതസംഘടനകളോട് സഹിഷ്ണുത മനോഭാവത്തോടെ മാത്രമെ നാളിതു വരെയായിട്ടും ആര്‍എസ്എസ് പെരുമാറിയിട്ടുള്ളു. എന്നാല്‍ ആര്‍എസ്എസിനെ ന്യുനപക്ഷ വിരുദ്ധര്‍ എന്ന രൂപത്തില്‍ കഴിഞ്ഞ കുറെകാലങ്ങളായി ചീത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് മനസിലാക്കാതെ നടത്തുന്ന നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സഭയും ആര്‍എസ്എസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഗോവാ മോഡല്‍ ഇതര സംസ്ഥാനങ്ങളിലും കൊണ്ടുവരണമെന്ന് ചര്‍ച്ചയില്‍ ആര്‍എസ്എസ് പ്രതിനിധി സംഘവും ബിഷപ്പും അഭിപ്രായപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റമായി ഉപമിച്ചത് ശരിയായില്ലെന്ന് ബിഷപ്പ് ഹൗസ് പ്രതിനിധികള്‍ പറഞ്ഞു. ബോധപൂര്‍വ്വമായ ഒരു പരാമര്ശമായിരിക്കില്ല ഇതെന്നാണ് കരുതുന്നതെന്നും സഭാ നേതൃത്വം പറഞ്ഞു. ഹൈന്ദവസംഘടനകളുമായി നല്ല ബന്ധത്തില്‍ പോകണമെന്നാണ് തങ്ങളുടെ അഗ്രഹമെന്ന് ബിഷപ്പ് പറഞ്ഞു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ സഭക്ക് ആശങ്ക ഉണ്ടെങ്കിലും ഇത്തരം ചര്‍ച്ചകള്‍ ഏറെ ഫലപ്രദമായിരിക്കുമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: