സന: ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്ന യെമനിൽ ഹൗതി ഷിയ വിമതർക്കെതിരെ സൗദി അറേബ്യ സൈനിക നടപടി തുടങ്ങി. കര-വ്യോമാക്രമണമാണ് സൗദി നടത്തുന്നത്. നൂറോളം യുദ്ധ വിമാനങ്ങളും 15,000 സൈനികരുമടങ്ങുന്ന കരസേനയെയുമാണ് സൗദി നിയോഗിച്ചിരിക്കുന്നത്.
ഈജിപ്ത്, മൊറോക്കോ, ജോർദ്ദാൻ, സുഡാൻ, കുവൈറ്ര്, യു.എ.ഇ, ഖത്തർ, ബഹറിൻ എന്നീ രാജ്യങ്ങളും സൈനിക നടപടിയിൽ പങ്കെടുക്കുന്നുണ്ട്. ഈജിപ്ത്, പാകിസ്ഥാൻ, ജോർദ്ദാൻ, സുഡാൻ എന്നീ രാജ്യങ്ങൾ കരയാക്രമണത്തിനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ മേഖലയിൽ സൗദിയുടെ പ്രധാന ശത്രുവായ ഇറാന്റെ പിന്തുണയോട് കൂടിയാണ് ഷിയാ വിമതർ യെമനിൽ സംഘർഷം നടത്തുന്നത്.
സംഘർഷം രൂക്ഷമായതോടെ യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹദി കഴിഞ്ഞ ദിവസം സുരക്ഷിത സ്ഥാനത്തേക്ക് പലായനം ചെയ്തിരുന്നു. ഏദനില്‍ പ്രസിഡന്റ് ഹദിയുടെ കൊട്ടാരത്തിന് നേരെ വിമതരുടെ മിസൈല്‍ ആക്രമണമുണ്ടായി. ഒളിവിലുള്ള പ്രസിഡന്റിനെക്കുറിച്ച് വിവരമൊന്നുമില്ല. വന്‍ ആയുധ ശേഖരം കൈയിലുള്ള വിമതര്‍ തന്ത്രപ്രധാനമായ ഏദന്‍ വിമാനത്താവളം പിടിച്ചെടുത്തു കഴിഞ്ഞു.
സംഘര്‍ഷം രൂക്ഷമായതോടെ യെമനിലുള്ള ഭാരതീയര്‍ ഉടന്‍ രാജ്യം വിടാന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനോടകം വിമത നിയന്ത്രണത്തിലായിക്കഴിഞ്ഞ സനാ ഉള്‍പ്പടെയുള്ള നഗരങ്ങളിലായി നഴ്സുമാരടക്കം 3500ഓളം ഇന്ത്യാക്കാരാണുള്ളത്. സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇവരോട് എത്രയും വേഗം രാജ്യം വിടാനാണ് നിര്‍ദേശം.
മതിയായ യാത്രാരേഖകളും മറ്റു സേവനങ്ങളും ആവശ്യമുള്ളവര്‍ക്ക് സനായിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. അടിയന്തരഘട്ടത്തെ തുടര്‍ന്ന് എംബസി ഹെല്പ് ലൈനുകള്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: