പാരീസ്: ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതമേഖലയില്‍ ജര്‍മന്‍ വിംഗ്സ് വിമാനം തകര്‍ന്ന സംഭവത്തില്‍ ദുരുഹത. അപകടസമയത്ത് ഒരു പൈലറ്റ് മാത്രമാണ് കോക്ക്പിറ്റിലുണ്ടായിരുന്നതെന്നും അയാൾ വാതിൽ തുറക്കാൻ തയ്യാറായില്ലെന്നുമാണ് വിവരം.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചതി്ല് നിന്നു ദുരന്തം സംബന്ധിച്ചു ചില നിര്‍ണായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്തിനാണ് പൈലറ്റ് കോക്ക്പിറ്റ് വിട്ടതെന്നോ എന്തുകൊണ്ടാണ് അയാൾ തിരികെ കോക്ക്പിറ്റിൽ കയറാതിരുന്നതെന്നോ റെക്കോർഡിംഗുകളിൽ വ്യക്തമാക്കിയിട്ടില്ല. കോക്ക്പിറ്റിന് പുറത്തുള്ള വാതിലിൽ ഒരാൾ മുട്ടിവിളിച്ചപ്പോൾ അകത്ത് നിന്നും ഉത്തരമൊന്നുമുണ്ടായില്ല. അതിന് ശേഷം അയാൾ ശക്തമായി വാതിലിൽ തട്ടിയെങ്കിലും അതിനും മറുപടി ലഭിച്ചില്ലെന്ന് ശബ്ദശകലങ്ങളെ ആസ്പദമാക്കി അന്വേഷണോദ്യോഗസ്ഥൻ വ്യക്തമാക്കി.
ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരികരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 24 വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട വിമാനം. വിമാനം പുറപ്പെടുമ്പോള്‍ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നു ജര്‍മന്‍ വിംഗ്സ് വിമാനക്കമ്പനി എംഡി വിന്‍കെല്‍മാന്‍ അറിയിച്ചു.
11,500 മീറ്റർ ഉയരത്തിലായിരുന്ന വിമാനം പെട്ടെന്ന് 2100 മീറ്ററിലേക്ക് താഴുകയായിരുന്നു. ഈ സമയം അകത്തുണ്ടായിരുന്ന പൈലറ്റ് എന്തു കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് വ്യക്തമല്ല. നല്ല കാലാവസ്ഥയിൽ സഞ്ചരിച്ചു കൊണ്ടിരുന്ന വിമാനത്തിൽനിന്ന് ഒരു തരത്തിലുള്ള അപകടസന്ദേശവും ലഭിച്ചിരുന്നില്ല. യുഎസ് വിമാനങ്ങളില്‍ 2011 സെപ്റ്റംബറിലെ ഭീകരാക്രമണത്തിനു ശേഷം വിമാനത്തിലെ പൈലറ്റിനു പുറത്തു പോകണമെങ്കില്‍ കോക്പിറ്റില്‍ ഫ്ളൈറ്റ് അറ്റന്‍ഡന്റ് പകരം വേണമെന്നു നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ യൂറോപ്യന്‍ വിമാനങ്ങളില്‍ ഈ നിര്‍ദ്ദേശമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമല്ല.
അതേസമയം രണ്ടാമത്തെ ബ്ലാക്ക് ബോക്സിനായി തെരച്ചില്‍ നടത്തുകയാണ്. വിമാനത്തിന്റെ വാതിലുകള്‍ പര്‍വതനിരയില്‍ പലയിടത്തായി കിടക്കുകയാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമല്ല. അഞ്ചേക്കറോളം പ്രദേശത്തു പാറക്കെട്ടുകളുണ്ട്.
സ്പെയിനിലെ ബാഴ്സലോണയില്‍നിന്നു ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫിലേക്കു പോയ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു. 72 ജര്‍മന്‍കാരും 49 സ്പെയിന്‍കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജര്‍മനിയിലെ ജോസഫ്കേണിഗ് സ്കൂളിലെ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും വിമാനദുരന്തത്തിനിരയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: