മനസ്തേ പാദാബ്ജേ നിവസ്തു വചഃ സ്തോത്രഫണിതാ
കരൗചാദ്യര്ച്ചായാം ശ്രുതിരപി കഥാകര്ണ്ണനവിധൗ
തവധ്യാനേ ബുദ്ധിര്ന്നയനയുഗ്ളം മൂര്‍ത്തിവിഭവേ
പദൗ പ്രാദക്ഷിണ്യേ പരശിവ ന ജാനേ പരമതഃ
അല്ലയോ പരമശിവ ഭഗവാനേ, അടിയന്റെ മനസ്സ് സദാ നിന്തുരുവടിയുടെ പാദപങ്കജങ്ങളിലും, വാക്കുകള്‍ സ്തോത്രസങ്കീര്ത്തനത്തിലും, കൈകള്‍ അര്‍ച്ചനയിലും, ചെവികള്‍ അങ്ങയുടെ കഥാശ്രവണത്തിലും ബുദ്ധി ധ്യാനത്തിലും നേത്രങ്ങള്‍ അങ്ങയുടെ വിവിധരൂപദര്ശനത്തിലും കാലുകള്‍ പ്രദക്ഷിണത്തിലും സദാ ഏര്‍പ്പെടട്ടെ. ഇതല്ലാതെ മറ്റൊന്നും അടിയനറിയില്ല.
യഥാബുദ്ധിഃ ശുക്തൗ രജതമിതി കാചാശമനി മണിര്‍-
ജ്ജാലേപൈഷ്ടേ ക്ഷീരം ഭവതിമൃഗതൃഷ്ണാസു സലിലം
തഥാ ദേവ ഭ്രാന്ത്യാ ഭജതി ഭവദന്യം ജഡ ജനോ
മഹാദേവേശം ത്വാം മനസി ച ന മത്വാ പശുപതേ
മുത്തുചിപ്പി കാണുമ്പോള്‍ വെള്ളിയാണെന്നും ചില്ലു കാണുമ്പോള്‍ രത്നമാണെന്നും അരിമാവുകലക്കിയതു കാണുമ്പോള്‍ പാലാണെന്നും മൃഗതൃഷ്ണകാണുമ്പോള് ജലമാണെന്നും തോന്നുന്നതുപോലെ ബുദ്ധിഹീനര്‍ ഭ്രമിക്കുകയും തദ്വാരാ അവര്‍ മഹാദേവേശനായ അങ്ങയെ വിസ്മരിച്ച് അന്യദേവതമാരെ ഭജിക്കുകയും ചെയ്യുന്നു.
ഗഭീരേ കാസാരേ വിശതി വിജനേ ഘോരവിപിനേ
വിശാലേ ശൈലേ ചഭ്രമതി കുസുമാര്‍ത്ഥം ജഡമതിഃ
സമര്സൈ്യകം ചേതസ്സരസിജ മുമാനാഥ ഭവതേ
സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ
മൂഢനായവന് അങ്ങയെ പൂജിക്കുവാന്‍ പുഷ്പത്തിനുവേണ്ടി ആഴമുള്ള കുളങ്ങളിലും വിജനമായ വനാന്തരങ്ങളിലും വിശാലമായ പര്‍വതങ്ങളിലും അലഞ്ഞുതിരിയുന്നു. അല്ലയോ ഉപാപതേ മനസ്സാകുന്ന താമരപ്പൂവ് അങ്ങേയ്ക്കു സമര്‍പ്പിച്ച് സുഖത്തോടെ കഴിയുവാന്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് അറിവില്ലയെന്നത് ആശ്ചര്യകരം തന്നെ.
നരത്വം ദേവത്വം നഗവവനമൃഗത്വം മശകതാ
പശുത്വം കീടത്വം ഭവതു വിഹഗത്വാദിജനനം
സദാ ത്വല്പാദാബ്ജ സ്മരണപരമാനന്ദലഹരീ-
വിഹാരാസക്തം ചേദ്ധ്യദയമിഹകിം തേന വപുഷാ
ഹേ പ്രഭോ, സദാസമയവും അങ്ങയുടെ പാദാരവിന്ദസ്മരണയാകുന്ന പരമാനന്ദലഹരിയില്‍ വിഹരിക്കുവാന്‍ ആസക്തിയുള്ള ഹൃദയമുണ്ടെങ്കില്‍ പിന്നെ മനുഷ്യജന്മമോ, ദേവജന്മമോ, വാനരജന്മമോ, വന്യമൃഗജന്മമോ, പശുജന്മമോ, പുഴു ജന്മമോ, പക്ഷിജന്മമോ സംഭവിച്ചുകൊള്ളട്ടെ. ഏതു ജന്മമായാലും ശിവസ്മരണമുണ്ടെങ്കില് പിന്നെ മറ്റൊന്നും ആവശ്യമില്ലെയെന്നാണ് ആചാര്യസ്വാമികളുടെ അഭിപ്രായം.
വടുര്‍വ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി
യദീയം ഹൃല്പദ്മം യദി ഭവദധീനം പശുപതേ
തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി
ഹേ ശംഭോ, ഒരുവന് ബ്രഹ്മചാരിയോ, ഗൃഹസ്ഥനോ, സന്യാസിയോ, ജടാധാരിയോ അതല്ല മറ്റേതെങ്കിലും വിധത്തിലുള്ളവനോ ആയതുകൊണ്ട് എന്തു സംഭവിക്കാനാണ്? അല്ലയോ പശുപതേ യാതൊരുവന്റെ ഹൃദയപത്മം അങ്ങേയ്ക്ക് അധീനമായിരിക്കുന്നുവോ അവന്റെ ആളായി അങ്ങ് മാറുന്നു. അങ്ങനെയുള്ളവരുടെ സംസാരഭാരം അവിടുന്നുതന്നെ വഹിക്കുകയും ചെയ്യുന്നു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: