ന്യൂദല്‍ഹി: കേരളത്തിന് അധിക ഭക്ഷ്യധാന്യവിഹിതം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.
2015-16 വര്‍ഷത്തില്‍ 12,26,604 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ പൂര്‍ണമായും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് 16,66,644 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ആവശ്യമായി വരുന്നുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനെ അറിയിച്ചു.
ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ വെറും 15 ശതമാനം മാത്രമാണ് കേരളം ഉല്‍പ്പാദിപ്പിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതം പൊതുവിതരണ സമ്പ്രദായത്തിന് അത്യാവശ്യമാണ്. 2012-13ല്‍ 17,78,792 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ലഭിച്ചിരുന്നു. 2013-14ല്‍ 16,25,904 മെട്രിക് ടണ്ണായും 2014-15ല്‍ 15,95,237 മെട്രിക് ടണ്ണായും ഇത് ചുരുങ്ങി.
കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടേയും നിവേദനത്തിന്റേയും അടിസ്ഥാനത്തില്‍ കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭക്ഷ്യസുരക്ഷാനിയമപ്രകാരം കേരളത്തിന് 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം വര്‍ഷം തോറും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും കുറഞ്ഞ നിരക്കിലാണ് ഇത് ലഭിക്കുന്നത്. ഭക്ഷ്യസുരക്ഷാനിയമം നടപ്പാകുമ്പോള്‍ പഞ്ചസാരയുടെ വിഹിതം 6,192 മെട്രിക് ടണ്ണായി ഉയര്‍ത്തണമെന്നും സംസ്ഥാനം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 1,001 അനാഥാലയങ്ങളിലെ 50,865 അന്തേവാസികള്‍ക്കായി 254.32 മെട്രിക് ടണ്‍ അരിയും 101.73 മെട്രിക് ടണ്‍ ഗോതമ്പും ആവശ്യമാണെങ്കിലും കേന്ദ്രഭക്ഷ്യപൊതുവിതരണ മന്ത്രാലയം 148.55 മെട്രിക് ടണ്‍ അരി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഗോതമ്പിന്റെ അളവും കുറവാണ്. ബാക്കിയുള്ള ഭക്ഷ്യധാന്യവിഹിതം കൂടി അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: