കൊച്ചി:താരിഫ് നിരക്കിലെ അവ്യക്തത മൂലവും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റംമൂലവും സംസ്ഥാനത്തെ സീഫുഡ് എക്സ്പോര്‍ട്ടര്‍മാര്‍ അപമാനിതരാകുന്നുവെന്നു സീഫുഡ് എക്സ്പൊര്ട്ടെഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി. ഇന്‍ഡസ്ട്രിയല്‍ താരിഫും കമേഷ്സ്യല്‍ താരിഫും തമ്മിലുള്ള അവ്യക്തതമൂലം സംസ്ഥാനത്തെ സീഫുഡ് എക്സ്പൊര്ട്ടര്മാര് വ്യാപകമായി വൈദ്യുതി മോഷണം നടത്തുന്നുവെന്ന ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ പ്രചാരണം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന് ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പബ്ലിസിറ്റിക്കുവേണ്ടി തരംതാണ പ്രചാരണങ്ങളാണ് ഋഷിരാജ് സിംഗും സ്ക്വാഡും നടത്തുന്നത്. ചവറയിലെ കപ്പിത്താന്‍സ് കപ്പിത്താന്‍സ് ഗ്രൂപ്പിന്റെ സീ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റില്‍ റെയിഡ് നടത്തിയ സ്ക്വാഡ് ഒരുകോടി മുപ്പത്തെഴ് ലക്ഷം രൂപയാണ് പിഴയിട്ടത്. മട്ടാഞ്ചേരിയിലും സമാനസംഭവമുണ്ടായി. എന്നാല്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലവും ആശയക്കുഴപ്പം മൂലവും നിരപരാധികളായവര്‍ പീഡിപ്പിക്കപ്പെടുകയാണ്. വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ താരിഫ് തെരഞ്ഞെടുത്ത തങ്ങളെ അപമാനിക്കുകയാണ് ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് ചെയ്യുന്നതെന്നും സീഫുഡ് എക്സ്പൊര്ട്ടെഴ്സ് അസോസിയേഷന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 2008 ലെ ഉത്തരവ് പ്രകാരം സീ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ ഫ്രീസിങ്ങും കോള്‍ഡ് സ്റ്റോറെജും മാത്രം നടത്തുന്നവരല്ലെന്നും അതുകൊണ്ട് ലോ ടെന്‍ഷന്‍ ടാരിഫിലെ ഇത്തരം ഉപഭോക്താക്കളെ എല്‍ ടി നാല് ഇന്‍ഡസ് ട്രിയല്‍ വിഭാഗത്തില്‍ പെടുത്തിയാല്‍ മതിയെന്നും വ്യക്തമായി പറയുന്നു.2010 ല്‍ സീഫുഡ് എക്സ്പൊര്ട്ടെഴ്സ് അസോസിയേഷന് റെഗുലേറ്ററി കമ്മീഷനെ സമീപിക്കുകയും ഒരേ വ്യവസായം നടത്തുന്നവരെ വൊള്‍ട്ടെജ് ലെവലിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നത് ശരിയല്ലെന്നും ഹൈ ടെന്‍ഷന്‍ കൊമേഴ്സ്യല്‍ വിഭാഗത്തില്‍ ഉള്ളവരെകൂടി ഇന്‍ഡസ്ട്രിയല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്കി.
2007, 2009, 2012, 2014 വര്‍ഷങ്ങളിലെ വിവിധ ഉത്തരവുകള്‍ പ്രകാരവും വൈദ്യുതി റെഗുലെറ്ററി കമ്മീഷന്റെ നിര്ദേശപ്രകാരവുമാണ് സീഫുഡ് പ്രോസസിംഗ് ഫാക്ടറികള്‍ ഇന്‍ഡസ്ട്രിയല്‍ താരിഫില്‍ വൈദ്യുതി ഉപയോഗിക്കുന്നത്. എന്നാല്‍ സീഫുഡ് ഫാക്ടറികളില്‍ കയറിയിറങ്ങുന്ന സ്ക്വാഡ് അംഗങ്ങള്‍ തങ്ങളുടെ വിശദീകരണം പോലും ചോദിക്കാതെ പിഴയീടാക്കുകയാണ്. മാത്രമല്ല വൈദ്യുതി മോഷണം നടത്തി എന്ന പ്രചാരണവും നടത്തുന്നു. ഇത് ഒരു വ്യവസായത്തെ ഒന്നടങ്കം അപമാനിക്കലാണ്. റെഗുലെറ്ററി കമ്മീഷനും വൈദ്യുതി ബോര്‍ഡ് ജീവനക്കാരും വരുത്തിയ തെറ്റിനും ഉത്തരവുകളിലെ ആശയകുഴപ്പത്തിനും നല്ല നിലയില്‍ ബിസിനസ് ചെയ്ത് വരുന്നവരെ ബാലിയാടക്കുകയാനെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അസോസിയേഷന് നേതാക്കള്‍ അറിയിച്ചു.
വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിവിന്റെ അപാകതയെ വൈദ്യുതി മോഷണമായി ചിത്രീകരിക്കുന്നതില്‍ അസോസിയേഷന് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും മോശമായ അവസ്ഥയാണ് തങ്ങള്‍ നേരിടുന്നതെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. സബ്സിഡി വെട്ടിക്കുറിച്ചതും അമിതമത്സ്യബന്ധനവും പ്രോസസിംഗ് ചെലവ് വര്‍ധിച്ചതും സീഫുഡ് കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.അതിനുപുറമേ വൈദ്യുതി മോഷണം ആരോപിച്ചുള്ള പീഡനംകൂടി ആയതോടെ ബിസിനസ് അവസാനിപ്പിക്കാതെ മറ്റുമാര്‍ഗങ്ങളില്ലെന്നു അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
സീഫുഡ് എക്സ്പൊര്ട്ടെഴ്സ് അസോസിയേഷന് ദേശീയ പ്രസിഡന്റ് എ.ജെ തരകന്,സംസ്ഥാന പ്രസിഡന്റ് നോര്‍ബെര്‍ട്ട് കാരിക്കാശേരി, മുന്‍ ദേശീയ അധ്യക്ഷന്‍ അന്‍വര്‍ ഹാഷിം, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജി. ലോറന്‍സ്, കപ്പിത്താന്‍സ് ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍മാരായ അല്‍ഫോന്‍സ് ജോസഫ്, പീറ്റര്‍ ഓസ്റ്റിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: