മലപ്പുറം: അറ്റകുറ്റപ്പണിയ്ക്ക് കരിപ്പൂര്‍ വിമാനത്താവള റണ്‍വെ ഭാഗികമായി അടച്ചിടാനിരിക്കെ ഹജ്ജ് യാത്രാവിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നാക്കി മാറ്റിയതായി ഹജ്ജ് കമ്മറ്റി അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണ്ണമായും അടച്ചിടുകയാണെന്ന ആശങ്കങ്ങകള്ക്ക് ആക്കം കൂട്ടുകയാണ് സര്‍ക്കാരിന്റെ പുതിയ നടപടി. റണ്‍വെ അറ്റകുറ്റപ്പണി എയര്‍പോര്‍ട്ട് അതോറിറ്റി നേരത്തെ തീരുമാനിച്ചതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് പ്രവൃത്തി വൈകാന്‍ കാരണം. സര്‍ക്കാര്‍ മുന്‍കൈയെടുത്തിരുന്നെങ്കില്‍ ഹജ്ജ് യാത്രാ സമയമാകുമ്പോഴേക്കും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാമായിരുന്നു. ഇപ്പോള്‍ മെയ് ഒന്നുമുതലാണ് പണി തീരുമാനിച്ചിട്ടുള്ളത്. കരിപ്പൂരിലെ ഹജ്ജ് ഹൗസിലാണ് തീര്‍ത്ഥാടകരുടെ ക്ലിയറന്‍സിന് നടപടികള്‍ പൂര്ത്തിയാക്കാറുള്ളത.് വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പരിശോധന മാത്രമാണ് നടത്താറുള്ളു.
പക്ഷേ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുമ്പോള്‍ ക്ലിയറന്‍സും മറ്റ് കാര്യങ്ങളും എങ്ങനെ ക്രമീകരിക്കണമെന്നതില് അധികൃതര്‍ക്ക് യാതൊരു അറിവുമില്ല.
ഭാരതത്തിലെ വിമാനത്താവളങ്ങളുടെ വികസപ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേരളത്തില്‍ നിന്നും ഉത്തരവാദിത്തപ്പെട്ട ആരും പങ്കെടുത്തിരുന്നില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും എത്തിയപ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ചത് കേരളാഹൗസ് റെസിഡന്‍സ് മാനേജരായിരുന്നു.
ഇത്തരത്തില്‍ നിരുത്തരവാദപരമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ കണ്ടതെന്ന് ആക്ഷേപമുണ്ട്. ഹജ്ജ് യാത്രയെ കരിപ്പൂരിലെ അറ്റകുറ്റപ്പണി ബാധിക്കുമെന്ന് ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ യാത്ര നെടുമ്പാശ്ശേരിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഹജ്ജ് തര്ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നതിനും സംസ്ഥാന ഖജനാവിലെ പണം അനാവശ്യമായി ചെലവാക്കുന്നതിനും മാത്രമേ ഇത് സഹായിക്കൂവെന്നു വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: