ന്യൂദല്‍ഹി: സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് പ്രത്യേക പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
മത്സ്യതൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ തടവിലാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ജൂണ്‍ ഒന്നു മുതല്‍ പ്രത്യേക പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. സമുദ്രാതിര്‍ത്തിയില്‍ മത്സ്യ ബന്ധനത്തിന് പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയെന്ന ഇളവ് റദ്ദാക്കി.
ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്തുപോകുന്ന നാവികർക്കും പാസ്പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്. മതിയായ രേഖകള്‍ ഇല്ലാത്തതിന്റെ പേരില്‍ പാകിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി ഇന്ത്യന്‍ മത്സ്യതൊഴിലാളികളാണ് ദിവസേന പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്.
പാസ്പോര്ട് ലഭിക്കുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന നിര്‍ദേശം എല്ലാ പാസ്പോര്ട് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യമന്ത്രാലയം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: