ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോബല്‍ സമ്മാന ജേതാവായ കൈലാസ് സത്യാര്‍ഥിയും ലോകത്തെ വലിയ നേതാക്കളാണെന്ന് ഫോര്‍ച്യൂണ്‍ മാസിക. ബിസിനസ്, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, മനുഷ്യസ്നേഹപ്രവര്ത്തനങ്ങള് എന്നിവയില്‍ തിളങ്ങുന്ന, ലോകത്തെ അസാധാരണരായ അന്‍പതുപേരുടെ പട്ടികയിലാണ് ഇവരുമുള്ളത്.
മോദിക്ക് പട്ടികയില്‍ അഞ്ചാം സ്ഥാനമാണ്. സത്യാര്‍ഥിക്ക് 28ാം സ്ഥാനവും. ആപ്പിള്‍ ചീഫ് എക്സിക്യുട്ടീവ് ടിം കുക്കാണ് ഒന്നാമത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മാരിയോ ദ്രാഗിയാണ്രണ്ടാം സ്ഥാനത്ത്. ചൈനീസ് പ്രസിഡന്റ് സീ ജിങ്ങ്പിങ്ങ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവരാണ് മൂന്ന് നാല് സ്ഥാനങ്ങളില്‍.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. ഭാരതത്തെ മികച്ച രാജ്യമാക്കാനുള്ള ശ്രമങ്ങളില്‍ മോദിക്ക് വലിയ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞു.
ശുചിത്വം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. അമേരിക്കയുമായും ഏഷ്യന്‍ രാജ്യങ്ങളുമായുമുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സാധിച്ചു. ഭാരതത്തെ സമ്പൂര്‍ണ്ണമായി പരിഷ്കരിക്കുകയെന്ന മോദിയുടെ സ്വപ്നം സാധ്യമാക്കാന്‍ ഇനിയും ഏറെ ദൂരം പോകാനുണ്ട്. മാസിക ചൂണ്ടിക്കാട്ടുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥവൃന്ദത്തെ വരുതിയിലാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. ഭാരതത്തിേലക്കുള്ള വിസ വേഗം ലഭ്യമാക്കാന്‍ സാധിച്ചു.
ഇത് വിദേശത്തുള്ള നിക്ഷേപകര്‍ക്ക് ഗുണകരമായി.ഫോര്‍ച്യൂണ്‍ മാസിക തുടര്‍ന്നു. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഭാരതം ചൈനയെ മറികടക്കുമെന്നാണ് ഐഎംഎഫ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. മാസിക ചൂണ്ടിക്കാട്ടി. ബാലവേലയ്ക്കെതിരെ അതിശക്തമായി പോരാടിയ വ്യക്തിയാണ് സത്യാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: