കൊച്ചി: സയ്യദ് മുഷ്ത്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള ട്വന്റി- 20 മത്സരത്തില്‍ കേരളത്തിന് രണ്ടാമത്തെ ജയം. കേരളം 27 റണ്‍സിനാണ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ്ചെയ്ത കേരളം 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു.
കേരളത്തിന് വേണ്ടി രോഹന് പ്രേം 49ഉം സച്ചിന് ബേബി 47 റണ്‍സുമെടുത്തു. ഒരുഘട്ടത്തില്‍ 19 റണ്‍സെടുക്കുന്നതിനെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് വന്‍ തകര്‍ച്ച നേരിട്ടിരുന്നു കേരളം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.3 ഓവറില്‍ 98 റണ്‍സിന് ഓള് ഔട്ടായി. അവര്‍ക്ക് വേണ്ടി ഡാനി പ്രിന്‍സ് 33 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി അമിത് വര്‍മ്മ 4 വിക്കറ്റും പ്രശാന്ത് പത്മനാഭന് 2 വിക്കറ്റുമെടുത്തു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാവിലെ നടന്ന മത്സരത്തില്‍ കര്‍ണ്ണാടക 8വിക്കറ്റിനാണതമിഴ്നാടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ്ചെയ്ത തമിഴ്നാട് 13.5 ഓവറില്‍ 61 റണ്‍സിന് ഓള് ഒൗട്ടായി. പകരം ബാറ്റിങ്ങിനിറങ്ങിയ കര്‍ണ്ണാടക 9.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. മായങ്ക് അഗര്‍വാള്‍26ഉം സമര്‍ത്ഥ് 24 റണ്‍സുമെടുത്തു.
കളമശ്ശേരിസെന്റ് പോള്സ്കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആന്ധ്ര ഗോവയെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഗോവ 9 വിക്കറ്റിന് 110 റണ്‍സെടുത്തു. 46 റണ്‍സെടുത്ത സഗുന്‍ കാമത്താണ് ടോപ്പ് സ്കോറര്‍. ആന്ധ്രക്ക് വേണ്ടി അയ്യപ്പ ബന്ധാരു 3 വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര 12 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്ത് വിജയം നേടി. ആന്ധ്രക്ക് വേണ്ടി ഡി.ബി പ്രശാന്ത് കുമാര്‍ 26 പന്തില്‍ നിന്നും 59 റണ്‍സെടുത്തു. മുഹമ്മദ് കൈഫ് 25 റണ്‍സുമായും റിക്കി ബുയി 24 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
3 മത്സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ കേരള, കര്‍ണ്ണാടക, ആന്ധ്ര, തമിഴ്നാട് എന്നീ ടീമുകള്‍ 8 വീതം പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്ന് കേരളം ആന്ധ്രാപ്രദേശുമായി ഏറ്റുമുട്ടും. മറ്റ് മത്സരങ്ങളില്‍ കര്‍ണാടകം ഹൈദരാബാദുമായും ഗോവ തമിഴ്നാടുമായും കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: