ന്യൂദല്‍ഹി: ടോപ് സീഡ് സൈന നെഹ്വാള് ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു.
ഇന്തോനേഷ്യയുടെ ഹന രമദിനിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അടിയറവ് പറയിച്ചാണ് സൈന അവസാന നാലില്‍ പ്രവേശിച്ചത്. 40 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-15, 21-12 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം. ആദ്യമായാണ് സൈന ഇവിടെ സെമിയില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന പുറത്തായിരുന്നു.
അതേസമയം പുരുഷ വിഭാഗത്തില്‍ എച്ച്.എസ്. പ്രണോയ്, ഗുരുസായിസത്ത് എന്നിവര്‍ പുറത്തായി. ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 15-21, 21-18, 21-13 എന്ന ക്രമത്തിലാണ് ഗുരുസായിദത്ത് ചൈനയുടെ സ്യൂ സോംഗിനോട് പരാജയപ്പെട്ടത്. പ്രണോയ് 58 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ആറാം സീഡ് ജന്മാര്ക്കിന്റെ വിക്ടര്‍ ആക്സല്സണിനോട് 16-21, 2-19, 21-18 എന്ന സ്കോറിനാണ് കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: