തൊടുപുഴ: തൊടുപുഴയില്‍ യൂത്ത് ലീഗ് ജാഥയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന വിവാദ ഫഌക്സ് ബോര്‍ഡ് നീക്കം ചെയ്തു. കോഴിക്കോട് തളി ക്ഷേത്രത്തിന്റെ ഫോട്ടോ പതിച്ച വിവാദ ഫഌക്സ് ബോര്‍ഡാണ് തൊടുപുഴ കെ.എസ്.ആര്.ടി.സി മന്ദിരത്തിന് സമീപത്തു നിന്നും നീക്കം ചെയ്തത്. ക്ഷേത്രവിശ്വാസത്തെയും വിശ്വാസികളെയും അപമാനിക്കുന്ന തരത്തിലുള്ള ബോര്‍ഡിനെക്കുറിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ കെ.എസ് സിദ്ധിക്ക്, റ്റി.കെ നവാസ്, കെ.എസ് അസീപ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഖേദ പ്രകടനവും നടത്തി. തളി ക്ഷേത്രത്തിന്റെ ചിത്രം പ്രചാരണ ബോര്‍ഡില്‍ വച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും സഹോദരന്മാര്ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ദേഖം പ്രകടിപ്പിക്കുന്നു എന്നതായിരുന്നു പത്രക്കുറിപ്പിന്റെ ഉള്ളടക്കം.
പുരാതനമായ തളി ക്ഷേത്രത്തിന്റെ ബോര്‍ഡ് മുസ്ലീം യൂത്ത് ലീഗ് രാഷ്ട്രീയ ജാഥയില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് തിരിച്ചറിഞ്ഞത് സ്വാഗതം ചെയ്യുന്നതായി ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് എസ്. പദ്മഭൂഷണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: