ഈരാറ്റുപേട്ട: നിരോധിത സംഘടനയായ സിമിയിലെ ഭീകരര്‍ക്കു വേണ്ടി സംഘടിപ്പിച്ച യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി. സി ജോര്‍ജ് പങ്കെടുത്തത് വിവാദമായി. അഹമ്മദാബാദില്‍ തടവില്‍ കഴിയുന്ന ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, ഷാദുലി എന്നിവരുടെ മോചനം ആവശ്യപ്പെട്ട് ഈരാറ്റുപേട്ട കോസ് വേ ജംഗ്ഷനില്‍ നടത്തിയ യോഗത്തിലാണ് പി സി ജോര്‍ജ് പങ്കെടുത്തതും ഉദ്ഘാടനം നിര്‍വ്വഹിച്ചതും.
യുഎപിഎ പോലുള്ള നിയമം അടിച്ചേല്‍പ്പിക്കുന്നത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നാണ് പി.സി.ജോര്‍ജ് പ്രസംഗിച്ചത്. യു.എ.പി.എ നിയമത്തില്‍ തടവില്‍ കഴിയുന്നവരുടെയും കുടുംബങ്ങളുടെയും ഡോക്യുമെന്ററിയുടെ സംവിധായകന് ഗോപാല്‍ മേനോന് മുഖ്യ പ്രഭാഷണം നടത്തി. സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്‍ഡ്യയെ സ്വര്‍ണ്ണ കോര്‍പ്പറേറ്റ് രാജ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗോപാല്‍ മേനോന് പറഞ്ഞു. മുഹമ്മദ് നദീര്‍ മൗലവി അധ്യക്ഷത വഹിച്ചു.
പ്രമുഖ എഴുത്തുകാരന് കെ.കെ കൊച്ച്, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ മൗലവി, മനുഷ്യാവകാശ ഏകോപന സമിതി ദേശീയ സെക്രട്ടറി റെനി ഐലിന്, മൈനോറിറ്റി റൈറ്റ്സ് വാച്ച് ചെയര്മാന് അഡ്വ. എസ്. ഷാനവാസ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍, പി.ഡി.പി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, ഇമാമുമാരായ ഇസ്മായില്‍ മൗലവി, വി.പി. സുബൈര്‍ മൗലവി, പി.എം ഷരീഫ് (മുസ്്ലിം ലീഗ്), പി.എച്ച് നൗഷാദ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സെബാസ്റ്റിയന് കുളത്തുങ്കല്‍ (കേരളാ കോണ്‍ഗ്രസ്), എം. ജി ശേഖരന് (സി.പി.ഐ), ഷെമീര്‍ അലിയാര് (എസ്.ഡി.പി.ഐ), പി.ജെ.ചാക്കോ (വെല്‍ഫെയര്‍ പാര്‍ട്ടി), പി.എസ് റഫീഖ് (ഐ.എന്‍.എല്‍), സി.പി. ബാസിത്ത് (മുസ്്ലിം യൂത്ത് ലീഗ്) വിവിധ മഹല്ല് ‘ഭാരവാഹികളായ റാസി ചെറിയവല്ലം , കെ.കെ മുഹമ്മദ് സാലിഹ്, അഡ്വ. ഷെഫീഖ്, പി.എ നൗഷാദ് (ജമാഅത്തെ ഇസ്്ലാമി), കെ.ഇ പരീത് (എം.ഇ.എസ്), സി.എച്ച് ഹസീബ് (പോപ്പുലര്‍ ഫ്രണ്ട്), പി.എ ഹാഷിം (മുജാഹിദ്), പി.എ നജീബ് (എം.എസ്.എസ്), നിയാസ് എന്‍.എം (വഹ്ദത്തെ ഇസ്്ലാമി), തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: