ഫലാദ്വാ പുണ്യാനം മയി കരുണയാ വാത്വയി വിഭോ
പ്രസന്നേപി സ്വാമിന് ഭവനമല പാദാബ്ജ യുഗളം
കഥം പശേ്യയം മാം സംഗയതി നമഃ സംഭ്രമ ജൂഷാം
നിലിസാനാം ശ്രേണിര്ന്നിജകനക മാണിക്യ മകുടൈ
ഹേ പ്രഭോ, അടിയന്റെ പുണ്യഫലംകൊണ്ടോ അവിടുത്തെ കാരുണ്യംകൊണ്ടോ അങ്ങെന്നില്‍ പ്രസാദിച്ചുവെന്നാലും അങ്ങയുടെ നിര്‍മ്മലമായ പാദാരവിന്ദയുഗ്മം ഇവനെങ്ങിനെ കാണാനാവും? കാരണമെന്തെന്നാല്‍ അങ്ങയുടെ പാദങ്ങള്‍ സംസ്കരിക്കാനായി അഹമഹമികയാ (ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ എന്ന്) ശ്രമിച്ചുകൊണ്ടിരിക്കുന്ന ദേവസമൂഹങ്ങളുടെ സ്വര്‍ണനിര്‍മ്മിതവും മാണിക്യം പതിച്ചതുമായ കിരീടങ്ങള്‍ എന്റെ ദൃഷ്ടി മറച്ചുകളയുന്നു.
ത്വമേകോ ലോകാനാം പരമഫലദോ ദിവ്യപദവീ
വഹന്തസ്ത്വന്മൂലാം പുനരപി ഭജന്തേ ഹരിമുഖാഃ
കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ
കദാ വാ മദ്രക്ഷാം വഹസി കരുണാപൂരിതദൃശാ
ലോകര്‍ക്ക് പരമഫലത്തെ നല്കുന്ന ദേവന് അവിടുന്നു മാത്രമാണ്. അങ്ങയുടെ കൃപമൂലം ദിവ്യപദവി വഹിക്കുന്ന മഹാവിഷ്ണു മുതലായവര്‍ വീണ്ടും അങ്ങയെത്തന്നെ ഭജിക്കുന്നു. പരമപദത്തിനുവേണ്ടിയാണ് അവരുടെ ഭജനം. ഹേ ശിവഭഗവാനേ അങ്ങയുടെ ദാക്ഷിണ്യത്തിന് അളവില്ല. അടിയന്റെ ആഗ്രഹങ്ങളും അളവറ്റതാണ്. കാരുണ്യം നിറഞ്ഞ നേത്രങ്ങളാല്‍ അങ്ങ് അടിയനെ രക്ഷിക്കുന്നതെന്നാണ്?
ദുരാശാഭ്രയിഷ്ഠേ ദുരധിപ ഗൃഹദ്വാര ഘടകേ
ദുരന്തേ സംസാരേ ദുരിതനിലയേ ദുഃഖജനകേ
മദായാസം കിം നവ്യപനയസി കസേ്യാപ കൃതയേ
വാദേയം പ്രീതിശ്ചേത്തവ ശിവ കൃതാര്‍ത്ഥാഃ
ദുരാഗ്രഹങ്ങളാല്‍ സമൃദ്ധമായതും ദുഷ്ടന്മാരായ ധനവാന്മാരുടെ ഗൃഹദ്വാരങ്ങളില് മൂടാന്‍ ഇടയാക്കുന്നതും ദുരന്തപൂര്‍ണമായതും ദുരിതങ്ങള്‍ക്ക് വാസസ്ഥാനമായതും ദുഃഖമുളവാക്കുന്നതുമായ ഈ സംസാരത്തില്‍പ്പെട്ട് അടിയന് അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അങ്ങ് നീക്കാത്തതെന്താണ്? അങ്ങയുടെ പ്രീതി നേടാന്‍ ഞാനാരുടെ സഹായമാണ് തേടേണ്ടത്. ഭഗവാനേ, അങ്ങയുടെ പ്രീതിയൊന്നിനാല് ഞങ്ങള്‍ കൃതാര്‍ത്ഥരാകും.
സദാ മോഹാടദ്യാം ചരതി യുവതീനാം കുചഗിരൗ
നടത്യാശാശാഖാസ്വടതിഝടിതി സൈ്വര മദിതഃ
കപാലിന്‍ ഭിക്ഷോ മേ ഹൃദയ കപിമത്യന്ത ചപലം
ദൃഢം ഭക്ത്യാ ബദ്ധ്യാ ശിവ ഭവദധീനം കുരു വിഭോ
എന്റെ ഹൃദയം ചപലനായ വാനരനു തുല്യനാണ്. അവന് സദാ മോഹമാകുന്ന വന്‍കാട്ടില്‍ സഞ്ചരിക്കുന്നു. യുവതിമാരുടെ സ്തനങ്ങളാകുന്ന കുന്നുകളില്‍ നടനം ചെയ്യുന്നു. ആശകളാകുന്ന മരക്കൊമ്പുകളില്‍ വിഹരിക്കുന്നു. ഹേ കപാലധാരിയും ഭിക്ഷുവുമായ ശിവ ഭഗവാനേ, ഒന്നിലും ഉറച്ചുനില്‍ക്കാത്ത അടിയന്റെ ഹൃദയമാകുന്ന വാനരനെ അങ്ങയിലുള്ള ഭക്തിയാല്‍ മുറുക്കിക്കെട്ടി അധീനത്തിലാക്കിയാലും
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: